രാഹുൽ സൗകര്യമില്ലെങ്കിൽ വിമർശനം സ്വീകരിക്കേണ്ട, തുറന്നടിച്ച് കെപിസിസി ജനറൽ സെക്രട്ടറി; 'പി ജെ കുര്യൻ അപമാനിക്കാൻ പറഞ്ഞതല്ല'

Published : Jul 16, 2025, 04:53 PM IST
pazhakulam madhu rahul

Synopsis

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു രംഗത്ത്. പി.ജെ. കുര്യന്‍റെ വിമർശനം രാഹുൽ മാങ്കൂട്ടത്തിൽ സ്വീകരിക്കണമെന്നില്ലെന്ന് പഴകുളം മധു പറഞ്ഞു.

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി നേതാവ് പഴകുളം മധു. പി ജെ കുര്യന്‍റെ വിമര്‍ശനം രാഹുൽ സൗകര്യമില്ലെങ്കിൽ സ്വീകരിക്കേണ്ടെന്ന് പഴകുളം മധു തുറന്നടിച്ചു. പി ജെ കുര്യന്‍റെ വിമർശനം സദുദ്ദേശപരമാണ്. അത് മൂന്നാം ദിവസം വാർത്തയായത് ആണ് അന്വേഷിക്കേണ്ടത്. കുര്യനെതിരായ മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അച്ചടക്ക ലംഘനമാണ് പഴകുളം മധു പറഞ്ഞു.

മഹിളാ കോൺഗ്രസ് നേതാവിന്‍റെ പോസ്റ്റ് തികച്ചും അനാവശ്യമാണ്. സാമൂഹിക മാധ്യമങ്ങളിൽ പാർട്ടി നേതാക്കളെ ആക്രമിക്കുന്നവർക്കതിരെ ശക്തമായ നടപടി ആവശ്യമുള്ള കാര്യമാണ്. താഴെത്തട്ടിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രവർത്തകർ സജീവമല്ല എന്നത് പൊതു വിമർശനമാണ്. പി ജെ കുര്യൻ ആരെയും അപമാനിക്കാൻ പറഞ്ഞതല്ലെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ രംഗത്ത് വന്നത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. എസ്എഫ്ഐയുടെ സർവകലാശാല സമരം കണ്ടില്ലേ എന്നും ക്ഷുഭിത യൗവനത്തെ അവർ കൂടെ നിർത്തുന്നു എന്നും കുര്യൻ പറഞ്ഞു. സിപിഎം സംഘടനാ സംവിധാനം ശക്തമാണ്. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തി പി ജെ കുര്യൻ വിമർശിച്ചു.

സർവ്വകലാശാലയിലേക്ക് നടക്കുന്ന എസ്എഫ്ഐ സമരത്തെ പ്രതിപക്ഷ നേതാവ് അടക്കം പരസ്യമായി വിമർശിക്കുമ്പോഴായിരുന്നു കുര്യന്‍റെ പുകഴ്ത്തൽ. കെപിസിസിയുടെ പുതിയ നേതൃത്വത്തെ വേദിയിലിരുത്തി കൊണ്ടുള്ള വിമർശനം പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. പരസ്യമായി പറയേണ്ടതില്ലായിരുന്നു എന്ന അതൃപ്തി യുവ നേതാക്കൾ പങ്കുവെക്കുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്