
കോഴിക്കോട്: കെഎസ്ആർടിസി സർവീസിൽ പരിഷ്കരിക്കുന്നു. യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കാനാണ് തീരുമാനം. ഓർഡിനറി ബസുകളിലാണ് പരിഷ്ക്കാരം നടപ്പാക്കുക. ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയ ശേഷമാകും ഇത് നടപ്പാക്കുക.
കെഎസ്ആർടിസിയെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യം തെക്കൻ ജില്ലകളിലാകും ഈ തീരുമാനം നടപ്പാക്കുക. സ്വകാര്യ ബസുകൾ നിർത്തുന്ന സ്റ്റോപ്പുകളിലെല്ലാം ഓർഡിനറി ബസുകളും നിർത്തുന്നത് പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഒരാഴ്ചയ്ക്കകം നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരെ അവഗണിച്ച് കൊണ്ടാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നതെന്ന് ഏറെ കാലമായി ഉയരുന്ന പരാതിയാണെന്നും ഇതിനൊരു പരിഹാരമാണ് സര്‍ക്കാര്‍ ആഗ്രിക്കുന്നതെന്നും എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഭിപ്രായങ്ങൾ നേടി എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam