'കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശ' ലീഗിലെ തര്‍ക്കത്തില്‍ പി എം എ സലാം

By Kishor Kumar K CFirst Published Jul 17, 2022, 10:49 AM IST
Highlights

ലീഗ് ജനാധിത്യ പാർട്ടി  ,ചർച്ചകളെ അടിച്ചമർത്താറില്ല , അഭിപ്രായപ്രകടനങ്ങൾ പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടായി ,വ്യക്തിപരമായ വിമർശനങ്ങൾ ഉണ്ടായില്ലെന്നും വിശദീകരണം

മലപ്പുറം; ലീഗ് പ്രവര്‍ത്തകസമിതിയില്‍  പി.കെ .കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി  സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. ലീഗ് ജനാധിത്യ പാർട്ടിയാണ് .ചർച്ചകളെ അടിച്ചമർത്താറില്ല .അഭിപ്രായപ്രകടങ്ങൾ പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടായി.എന്നാല്‍ വ്യക്തിപരമായ വിമർശനങ്ങൾ ഉണ്ടായില്ല.കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നത്.ചന്ദ്രികയിലെ കടങ്ങൾ പെരുകുന്നത് നിയന്ത്രിക്കണമെന്നത് സ്വാഭാവിക അഭിപ്രായം .അത് യോഗത്തിലുണ്ടായി.ലീഗിന്‍റെ സൗഹാർദ സംഗമം സർക്കാരിനെതിരെയുള്ളതായിരുന്നില്ല .പരമാവധി സൗഹൃദം ഉണ്ടാക്കാനായിരുന്നു അത് ലക്ഷ്യമിട്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

 

ലീഗ്  പ്രവർത്തകസമിതി യോഗത്തിൽ വിമർശനം. രാജി ഭീഷണി മുഴക്കി Pk കുഞ്ഞാലിക്കുട്ടി

താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമാണ് തർക്കവിഷയമായത്.. ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്‍റെ പണം ധൂർത്തടിക്കരുതെന്നും  പി കെ ബഷീർ എംഎല്‍എ കുറ്റപ്പെടുത്തി. കെ എം ഷാജിയും വിമർശനമുയർത്തി.ഇതോടെ താൻ  രാജി എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.പതിവില്ലാത്ത വിധം രൂക്ഷമായ വിമർശനമാണ് കൊച്ചിയിൽ നടന്ന യോഗത്തിൽ ഉയർന്നത്..കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കൾ വിമർശത്തിനെതിരെ ശബ്ദമുയർത്തിയപ്പോൾ കെഎസ് ഹംസയ്ക്ക് പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നു.

 

പിന്നീട്  യോഗത്തിന്റെ അവസാനം ഹംസയും കുഞ്ഞാലിക്കുട്ടിയും .സാദിഖലി  തങ്ങൾ നിർദ്ദേശിച്ചത്പ്രകാരം പരസ്പരം കൈ കൊടുത്താണ്   പിരിഞ്ഞത്.
 

click me!