ലോകായുക്ത ഭേദഗതി ബില്ലിൻ്റെ കരട് പുറത്തിറങ്ങി: ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും

Published : Aug 20, 2022, 10:39 PM IST
ലോകായുക്ത ഭേദഗതി ബില്ലിൻ്റെ കരട് പുറത്തിറങ്ങി: ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും

Synopsis

ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്ന് വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ബില്ലിൻ്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ലോകായുക്തയുടെ വിധി പുനപരിശോധിക്കാൻ സര്‍ക്കാരിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഭേദഗതി. ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്ന് വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സര്‍ക്കാര്‍ സമര്‍പ്പിച്ച ഏഴ് ഓര്‍ഡിനൻസുകളിൽ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അസാധാരണ പോരാണ് നിയമസഭാ സമ്മേളനത്തിൽ പ്രധാനമായും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുക. വരുന്ന ബുധനാഴ്ച ബിൽ സര്‍ക്കാര്‍ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിര്‍ക്കും എന്നുറപ്പാണ് എന്നാൽ സിപിഐയുടെ നിലപാടാവും സഭയിൽ കൂടുതൽ നിര്‍ണായകമാവുക. 

ലോകായുക്ത ഭേദഗതി സംബന്ധിച്ച് സിപിഎം നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് സിപിഐക്കുള്ളത്. ഈ ഭിന്നത പരിഹരിക്കാൻ ഇതുവരെ സിപിഐ-സിപിഎം ചര്‍ച്ച നടന്നിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാറിനോ തള്ളിക്കളയാമെന്ന സര്‍ക്കാര്‍ ഭേദഗതിയോട് സിപിഐക്ക് എതിർപ്പാണ്. 

സർക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിംഗ് നടത്തട്ടെ എന്നാണ് സിപിഐ നിര്‍ദ്ദേശം. ഇത് സർക്കാറിൻറെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്നായിരുന്നു ഭേദഗതിയോട് എതിര്‍പ്പ് ഉന്നയിച്ച സിപിഐ മന്ത്രിമാരോട് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും പറഞ്ഞത്. ഈ സാഹചര്യത്തിൽ ലോകായുക്ത വിഷയത്തിലെ സിപിഐയുടെ പിന്നോട്ടും പോക്കും നിയമസഭയിൽ വലിയ ചർച്ചയാകും. 

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം

തിരുവനന്തപുരം: നഗരൂരിന് അടുത്ത് തേക്കിൻകാട് ഭാഗത്തുണ്ടായ വാഹനാപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അച്ഛനും മകനും ദാരുണാന്ത്യം. നഗരൂരിന് അടുത്ത് കല്ലിങ്കൽ തേക്കിൻകാടാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്കിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.  

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നഗരൂർ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകൻ ശ്രീദേവുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രദീപിൻ്റെ മൂത്തമകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാറോടിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഇടിയുടെ ആഘാതത്തിൽ നിന്നും ബൈക്കിൽ നിന്നും തെറിച്ച് സമീപത്തെ റോഡിലേക്ക് വീണ എട്ട് വയസ്സുകാരൻ ശ്രീദേവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ
'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍