
തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു. രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്തതായി സമ്മതിച്ചിട്ടുണ്ടെങ്കിലും ജോലി വാഗ്ദാനം ചെയ്ത് താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് തമ്പി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല.
അംഗനവാടിയിൽ വച്ച് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി, പാലക്കാട്ട് മൂന്നരവയസുകാരൻ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ടൈറ്റാനിയം ജോലിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയെന്നാണ് കേസ്. ടൈറ്റാനിയം ഓഫീസിൽ ഉദ്യോഗാര്‍ത്ഥികളെയെത്തിച്ച് ഇൻറർവ്യൂവും നടത്തിയിരുന്നു. ശശികുമാരൻ തമ്പിയാണ് ഇൻറർവ്യൂ നടത്തിയത്. ജോലി തട്ടിപ്പ് പുറത്തായതോടെ ഇയാൾ ഒളിവിൽ പോയി. പ്രതിയെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam