റെയിൽവെ സ്റ്റേഷനിൽ നിന്ന് ബാഗ് മോഷ്ടിച്ചു; 'ആഘോഷിക്കാൻ' ബാറിൽ കയറി, പിന്നാലെ പൊലീസെത്തി, മലയാളി കോയമ്പത്തൂരിൽ അറസ്റ്റിൽ

Published : Aug 05, 2025, 11:26 AM ISTUpdated : Aug 05, 2025, 12:33 PM IST
theft case malayali arrest

Synopsis

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈ സ്വദേശിയുടെ മൂന്നു ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും അടങ്ങുന്ന ബാഗ് ആണ് മുബീൻ മോഷ്ടിച്ചത്

ചെന്നൈ: കോയമ്പത്തൂരിൽ മോഷണക്കേസിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി സയിദ് അഹമ്മദ് മുബീൻ ആണ് അറസ്റ്റിലായത്. മോഷണം 'ആഘോഷിക്കാൻ' ബാറിൽ കയറി മദ്യപിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്.

 കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈ സ്വദേശിയുടെ മൂന്നു ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും അടങ്ങുന്ന ബാഗ് ആണ് മുബീൻ മോഷ്ടിച്ചത്. മോഷണശേഷം റെയില്‍വെ സ്റ്റേഷന് നേരെ മുന്നിലുള്ള ടാസ്മാക് ഔട്ട്ലെറ്റിന്‍റെ ബാറിൽ കയറി. ഇതിനിടെ മോഷണ പരാതി ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. 

തുടര്‍ന്ന് ബാറിലെത്തിയ പൊലീസ് പ്രതിയായ മുബീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗ് മോഷ്ടിച്ചത് ആഘോഷിക്കാൻ വേണ്ടിയാണ് ബാറിൽ കയറിയതെന്ന് മുബീൻ മൊഴി നൽകിയതായി പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കേസിൽ കോടതിയിൽ ഹാജരാക്കിയ മുബീനെ റിമാന്‍ഡ് ചെയ്തു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും