സിപിഐ സംഘം മഞ്ചിക്കണ്ടിയിലേക്ക്; മാവോയിസ്റ്റ് വേട്ടയിൽ സിപിഐക്ക് എന്നും ഒറ്റ നിലപാടെന്ന് കാനം

Published : Nov 01, 2019, 01:02 PM ISTUpdated : Nov 01, 2019, 01:19 PM IST
സിപിഐ സംഘം മഞ്ചിക്കണ്ടിയിലേക്ക്; മാവോയിസ്റ്റ് വേട്ടയിൽ സിപിഐക്ക് എന്നും ഒറ്റ നിലപാടെന്ന് കാനം

Synopsis

പൊലീസ് വീഡിയോ പുറത്തുവിട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് നേരിട്ടറിയാനാണ് സിപിഐ സംഘത്തെ സംഭവ സ്ഥലത്തേക്ക് നിയോഗിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് തിരുവനന്തപുരത്ത് പറഞ്ഞു.

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങൾ സിപിഐ സംഘം സന്ദ‌ർശിക്കുന്നു. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ഏറ്റുമുട്ടുൽ വ്യാജമാണെന്ന ആരോപണങ്ങൾക്കിടെയാണ് സിപിഐ സംഘത്തിന്‍റെ സന്ദർശനം. 

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎൽഎമാരായ ഇ കെ വിജയൻ, മുഹമ്മദ് മുഹ്സിൻ, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തുന്നത്. മേലെ മഞ്ചിക്കണ്ടി ഊരിലെത്തുന്ന സംഘം ഊരുവാസികളുമായും കൂടിക്കാഴ്ച നടത്തും.

സിപിഐ സംഘത്തിന് വനം വകുപ്പ് സന്ദർശനാനുമതി നിഷേധിച്ചുവെങ്കിലും ഇത് വകവയ്ക്കാതെ ഇവർ മുന്നോട്ട് പോകുകയാണ്. അതേസമയം, രാജ്യത്തെ മാവോയിസ്റ്റ് വേട്ടകളിൽ 1967 മുതൽ സിപിഐക്ക് ഒറ്റ നിലപാടേ ഉള്ളുവെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

പൊലീസ് വീഡിയോ പുറത്തുവിട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് നേരിട്ടറിയാനാണ് സിപിഐ സംഘത്തെ സംഭവ സ്ഥലത്തേക്ക് നിയോഗിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ, സംഭവം കോഴിക്കോട്
പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി, ജുമുഅ നമസ്കാരത്തിന് പരീക്ഷാ സമയം തടസ്സമാകരുത്; ആവശ്യവുമായി സമസ്ത