KSRTC : കെഎസ്ആർടിസിയിൽ അനിശ്ചിതകാല സമരവുമായി കൂടുതൽ സംഘടനകൾ

Published : Jun 07, 2022, 09:17 AM ISTUpdated : Jun 08, 2022, 02:56 PM IST
KSRTC :  കെഎസ്ആർടിസിയിൽ അനിശ്ചിതകാല സമരവുമായി കൂടുതൽ സംഘടനകൾ

Synopsis

ശമ്പള വിതരണം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസും ഇന്ന് മുതൽ അനിശ്ചിതകാല സമരം തുടങ്ങും. സെക്രട്ടേരിയറ്റ് പടിക്കലാണ് ബിഎംഎസ് യൂണിയൻ സമരം തുടങ്ങുന്നത്.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അനിശ്ചിതകാല സമരവുമായി കൂടുതൽ സംഘടനകൾ. ശമ്പള വിതരണം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസും ഇന്ന് മുതൽ അനിശ്ചിതകാല സമരം തുടങ്ങും. സെക്രട്ടേരിയറ്റ് പടിക്കലാണ് ബിഎംഎസ് യൂണിയൻ സമരം തുടങ്ങുന്നത്.

കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കുക, കെ സ്വിഫ്റ്റിനെ കെഎസ്ആർടിസിയിൽ ലയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ട് വെക്കുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി എഐടിയുസി ഇന്ന് വിളിച്ച ബഹുജന കൺവെൻഷൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിഐടിയുവിന്‍റെ അനിശ്ചിതകാല സമരവും ഐഎൻടിയുസിയുടെ രാപ്പകൽ സമരവും രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. അതേസമയം, കൂടുതൽ സർക്കാർ സഹായമില്ലാതെ ശമ്പള വിതരണത്തിലേക്ക് കടക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റ്. 

Also Read: കെഎസ്ആർ‍ടിസിയിൽ വീണ്ടും പ്രതിസന്ധി; ശമ്പളം വൈകുമെന്ന് മാനേജ്മെന്റ്, സമരം പ്രഖ്യാപിച്ച് സംഘടനകൾ

കെഎസ്ആർടിസി ശമ്പള വിതരണം; 30 കോടി രൂപ നൽകി സർക്കാർ

കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നിലപാട്. ശമ്പളം നൽകാൻ 52 കോടി കൂടി വേണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു.

മെയ് മാസത്തിൽ ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്മെന്റ് സർക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാനില്ലെന്നും യൂണിയനുകൾ വ്യക്തമാക്കി.

Also Read: ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടും വായ്പ തുക ബാങ്കിൽ അടച്ചില്ല;കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി