നിർദേശങ്ങൾ സമർപ്പിക്കാൻ ഒരു വാട്ട്സാപ്പ് നമ്പർ കൂടി, ഓരോർത്തർക്കും നന്ദി; ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത് പതിനായിരത്തിലധികം നിർദേശങ്ങളെന്ന് സിപിഎം

Published : Jun 10, 2026, 06:56 PM IST
cpm flag

Synopsis

സിപിഐഎം കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും പതിനായിരത്തിലധികം നിർദ്ദേശങ്ങൾ ലഭിച്ചു. നിർദേശങ്ങൾ സമർപ്പിക്കാൻ പുതിയ വാട്ട്സാപ്പ് നമ്പർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ലഭിച്ച അഭിപ്രായങ്ങൾ പരിഗണിച്ച് പാർട്ടി കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും സിപിഎം അറിയിച്ചു.

തിരുവനന്തപുരം: സിപിഐഎം കർമ്മപദ്ധതി തയ്യാറാക്കാനായി പതിനായിരത്തിലധികം നിർദ്ദേശങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇമെയിൽ വഴിയും വാട്ട്സാപ്പ് വഴിയും ലഭിച്ചതെന്ന് സിപിഎം അറിയിച്ചു. സിപിഐഎം വെബ്സൈറ്റിലും അഭിപ്രായങ്ങൾ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. https://cpimkerala.org/form/public-opinion എന്ന ലിങ്കിൽ കയറി അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം puthuvazhikal@gmail.com എന്ന ഇമെയിൽ വിലാസത്തിലും നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതിനകം ആയിരത്തി അൻപതിലധികം നിർദ്ദേശങ്ങളാണ് ഇമെയിലുകളായി വന്നത്. 

വാട്ട്സാപ്പിൽ ഒൻപതിനായിരത്തി അഞ്ഞൂറിലധികം നിർദ്ദേശങ്ങൾ ലഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് മെസേജുകൾ വന്നതിനാൽ, വാട്ട്സാപ്പ് നമ്പർ വീണ്ടും വേരിഫൈ ചെയ്യാൻ മെറ്റ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാങ്കേതിക നടപടി അന്തിമഘട്ടത്തിലാണ്. അതിനാൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു വാട്ട്സാപ്പ് നമ്പർ കൂടി തയ്യാറാക്കിയിട്ടുണ്ട്. +91 7994777167 എന്ന വാട്ട്സാപ്പ് നമ്പറിലും നിർദ്ദേശങ്ങൾ സമർപ്പിക്കാം. പൊതുജനങ്ങൾ സമർപ്പിക്കുന്ന ഈ നിർദ്ദേശങ്ങളെല്ലാം പരിഗണിച്ചാവും കർമപദ്ധതി തയ്യാറാക്കുകയെന്നും സിപിഐഎം കൂടുതൽ കരുത്തോടെ തിരിച്ചുവരാനായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ നിങ്ങൾ ഓരോരുത്തർക്കും നന്ദിയെന്നും പാർട്ടി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം പ്രതിഷേധത്തിന് പിന്നാലെ ഇടപെട്ട് എംഎൽഎ; ഇന്ന് തന്നെ 5 ലക്ഷം നൽകുമെന്ന് പ്രഖ്യാപനം, രാജുവിന്‍റെ കുടുംബത്തിന് 14 ലക്ഷം ധനസഹായം
'രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം'; ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് എളുപ്പമല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല