ബിജെപി വ്യാപാരികൾക്കൊപ്പം; മുഖ്യമന്ത്രിക്ക് ദുർവാശി, നിലവിലെ അടച്ചിടലിന് ശാസ്ത്രീയ അടിത്തറയില്ല;എം ടി രമേശ്

Web Desk   | Asianet News
Published : Jul 14, 2021, 03:26 PM ISTUpdated : Jul 14, 2021, 04:44 PM IST
ബിജെപി വ്യാപാരികൾക്കൊപ്പം; മുഖ്യമന്ത്രിക്ക് ദുർവാശി, നിലവിലെ അടച്ചിടലിന് ശാസ്ത്രീയ അടിത്തറയില്ല;എം ടി രമേശ്

Synopsis

മനുഷ്യത്വപരമായി കാണുന്നതിന് പകരം മുഖ്യമന്ത്രി അവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ കട അടച്ചിടലിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

കോഴിക്കോട്: വ്യാപാരി സമൂഹത്തോട് സംസ്ഥാന സർക്കാരിൻ്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി നേതാവ് എം ടി രമേശ്. മനുഷ്യത്വപരമായി കാണുന്നതിന് പകരം മുഖ്യമന്ത്രി അവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ കട അടച്ചിടലിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാപാരികളുടെ ആവശ്യത്തിനെ ബിജെപി അനുകൂലിക്കുന്നു. വ്യാപാരികളുടെ നാളത്തെ സമരം ഒരു സംഘർഷത്തിലേക്ക് പോകാതെ നോക്കണം. 
ബിജെപി വ്യപാരികൾക്കൊപ്പമാണ്. മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത്. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് കേരളത്തിലാണ്. ഉയർന്ന ടിപിആർ ഉള്ളതും കേരളത്തിലാണ്. മുഖ്യമന്ത്രി ദുർവാശി വെടിയണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു. 

Read Also: ചർച്ച പരാജയം; നാളെ പതിനാല് ജില്ലകളിലും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്റെ ആത്മഹത്യ: പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി
പൊലീസിന് മുന്നിൽ കടുത്ത വെല്ലുവിളി; കിട്ടിയത് കൈയ്യുറ മാത്രം, സിസിടിവിയില്ല; കോട്ടയത്ത് നടന്ന റബ്ബർ ബോർഡ് ക്വാർട്ടേർസ് മോഷണത്തിൽ നഷ്ടമായത് 73 പവൻ