എംഡിഎംഎ കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് മുഹമ്മദ് റിയാസ്; 'പോസ്റ്റുകൾ മെറ്റയുമായി ബന്ധപ്പെട്ട് നീക്കം ചെയ്യിക്കുന്നു'

Published : Aug 12, 2026, 10:23 AM IST
Muhammad Riyas

Synopsis

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം 'സർക്കാർ സ്പോൺസേർഡ്' ആണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ ആരോപിച്ചു. രാഷ്ട്രീയ വിരോധം മൂലം ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് അവരെ സ്ഥലം മാറ്റിയെന്നും, ഇതിൽ മുഖ്യമന്ത്രി വി ഡി സതീശന് പങ്കുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് സർക്കാരിന്‍റെ നിർദയമായ നിലപാട് മൂലമുണ്ടായ 'സർക്കാർ സ്പോൺസേർഡ് മരണം' ആണെന്നും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎൽഎ. ദീപ ലേഖയുടെ വേർപാടിൽ സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിരോധം വച്ചാണ് ദീപ ലേഖയെ സ്ഥലം മാറ്റിയതെന്ന് റിയാസ് ആരോപിച്ചു.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് അവർ അപേക്ഷിച്ചിരുന്നെങ്കിലും, മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സർക്കാർ അവരെ മാറ്റുകയായിരുന്നു. പരസ്യമായി റെഡിയായിക്കോ ട്രാൻസ്ഫറിന് എന്ന് വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി. രാഷ്ട്രീയ ഭീരുവായ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. മുഖ്യമന്ത്രിയെ ആരെങ്കിലും വിമർശിച്ചാൽ അദ്ദേഹം അസഹിഷ്ണുത കാണിക്കുകയാണെന്നും റിയാസ് പറഞ്ഞു.

എംഡിഎംഎ കേസിൽ അടുത്തിടെ പിടിയിലായ പ്രതിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചും റിയാസ് പ്രതികരിച്ചു. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ മെറ്റയുമായി ബന്ധപ്പെട്ട് നീക്കം ചെയ്യിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മെസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ കായിക മന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും, അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി റിയാസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെ ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്, എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി പൊളിച്ചെഴുതാൻ സർക്കാർ, സഹകരണം അവസാനിപ്പിച്ച് ഉത്തരവിറക്കി
മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്