'തന്റെ ഭർത്താവ് ജീവിച്ചിരിപ്പില്ല, അധ്യാപകനായിരുന്നു, ആരോപണങ്ങൾ കടന്നുപോയി', ജനം ടിവിക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ പികെ ശ്രീമതിയുടെ പരാതി

Published : Jul 23, 2026, 10:33 PM IST
pk sreemathi

Synopsis

സിപിഎം നേതാവ് പികെ ശ്രീമതി തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് ജനം ടിവിക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ പരാതി നൽകി. വാർത്താസമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞ അവർ, താൻ എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ നിഷേധിച്ചു.

തിരുവനന്തപുരം: തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ജനം ടിവിക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും സ്പീക്കർക്കും പരാതി നൽകി സിപിഎം നേതാവ് പികെ ശ്രീമതി. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞുകൊണ്ടാണ് ശ്രീമതി ടീച്ചർ തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങളെക്കുറിച്ച് വൈകാരികമായി പ്രതികരിച്ചത്.

പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുകയാണെന്നും ശ്രീമതി വ്യക്തമാക്കി. കൂടാതെ, താൻ ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ ഫാമിലി പെൻഷൻ വാങ്ങുന്നുവെന്ന ആരോപണം മാനംകെടുത്താനാണെന്നും അവർ പറഞ്ഞു. പാലക്കാടോ തൃശ്ശൂരോ അങ്ങനെ ഒരു എംഎൽഎ ഉണ്ടോ എന്ന് താൻ അന്വേഷിച്ചെന്നും, കൃഷ്ണൻ എന്ന് പറയുന്നയാളെ തനിക്ക് അറിയില്ലെന്നും അവർ കൂട്ടിചേർത്തു.

പണത്തിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയായി തന്നെ ചിത്രീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അവർ, വളരെ വൃത്തികെട്ട രീതിയിലാണ് ഇന്ത്യയിലും പുറത്തുമുള്ള മലയാളികൾ കാണുന്ന യൂട്യൂബ് ചാനലുകൾ ഉപയോഗിച്ച് അധിക്ഷേപം നടത്തുന്നതെന്ന് പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി മാധ്യമപ്രവർത്തകർ ആരും ഇതിന്റെ വസ്തുത ചോദിക്കാത്തതിനാലാണ് മുന്നോട്ട് വന്നതെന്നും, സംഭവത്തിൽ മാനനഷ്ടക്കേസ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

തന്റെ ഭർത്താവ് അന്തരിച്ചുവെന്നും അദ്ദേഹം അധ്യാപകനായിരുന്നുവെന്നും ശ്രീമതി വ്യക്തമാക്കി. താനും അധ്യാപികയായിരുന്നുവെന്നും 45 വയസ്സു വരെ സ്കൂളിൽ ആറിലും ഏഴിലും കണക്കും സയൻസും പഠിപ്പിച്ചിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. തന്നെക്കുറിച്ച് അധ്യാപികയല്ല എന്ന് പ്രചരിപ്പിക്കുന്നതിൽ വിഷമമില്ലെങ്കിലും നിലവിലെ ആരോപണങ്ങൾ വളരെ കടന്നുപോയതിനാലാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും സ്പീക്കർക്കും പരാതി നൽകാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബോർഡിനെയും ശബരിമല ക്ഷേത്രത്തെയും ചതിച്ചു, പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തി, അറസ്റ്റ് നോട്ടീസിൽ വിവരങ്ങൾ
വാഹന പരിശോധന കണ്ട് കഞ്ചാവ് ഉപേക്ഷിച്ച് കടന്നു, കാർ നമ്പർ പിന്തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്