മുഖ്യമന്ത്രി ആരാകുമെന്ന് പ്രവചിക്കാൻ സാധിക്കുമോ, ചോദ്യത്തിന് മറുപടിയുമായി റാഷിദ് സി പി; ഒപ്പം കോൺഗ്രസിന് വലിയ മുന്നറിയിപ്പും

Published : May 08, 2026, 12:20 PM IST
rashid cp congress

Synopsis

തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം കൃത്യമായി പ്രവചിച്ച റാഷിദ് സി പി, കോൺഗ്രസിലെ അടുത്ത മുഖ്യമന്ത്രിയെ പ്രവചിക്കാൻ സാധിക്കില്ലെന്ന് പറയുന്നു. രാഷ്ട്രീയ താൽപര്യങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെങ്കിലും, ജനങ്ങളുടെ മുഖ്യമന്ത്രി വി ഡി സതീശൻ ആണെന്നും അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്നും റാഷിദ് വാദിക്കുന്നു.

മലപ്പുറം: കോണ്‍ഗ്രസിൽ മുഖ്യമന്ത്രിപ്പോരിൽ ആര് വിജയം നേടുമെന്ന പ്രവചനം അസാധ്യമെന്ന് റാഷിദ് സി പി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം കിറുകൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയയാളാണ് റാഷിദ്. റാഷിദിന്‍റെ പോസ്റ്റിൽ മുഖ്യമന്ത്രി ആരാകുമെന്ന് പ്രവചിക്കാൻ സാധിക്കുമോ എന്നൊരാൾ കമന്‍റ് ചെയ്ത് ചോദിക്കുകയായിരുന്നു. അത് സാധിക്കില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ കുറച്ചു പേര് ഇരുന്ന്, താത്പര്യങ്ങളുടെ പേരിലാണ് ആ തീരുമാനം എടുക്കുന്നതല്ലേ എന്നുമാണ് റാഷിദിന്‍റെ മറുപടി. ഒപ്പം ജനത്തിന്‍റഎ സിഎം, അത് വി ഡിയാണ് എന്നും റാഷിദ് സിപി കുറിച്ചു.

യുഡിഎഫിന് വോട്ട് ചെയ്ത മഹാ ഭൂരിപക്ഷം മനുഷ്യരും സ്ഫോടനാത്മകമായ മൗനത്തിലാണ്. ആ മൗനത്തിനിടയിൽ വി ഡി സതീശൻ എന്ന നേതാവിന്‍റെ ഗ്രാഫ് അതിന്റെ പീക്കിലേക്ക് കടക്കുന്നുമുണ്ട്. ജനം, പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് അദ്ദേഹം കൊടുത്ത വാഗ്ദാനങ്ങളിൽ വലിയ അളവിൽ വിശ്വസിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ നീതി എന്നത് വി ഡി സതീശനിലൂടെ അത്യന്തികമായി ജനത്തിന് അവകാശപ്പെട്ടതാണ്.

നിലവിൽ,ആ സ്വാഭാവിക നീതിക്ക് അപ്പുറമുള്ള ഒരു രാഷ്ട്രീയ തീരുമാനം, ചർച്ചകൾ എത്ര കണ്ടു നീട്ടി കൊണ്ട് പോയാലും ഈ നാട്ടിൽ നടപ്പിലാക്കാൻ കഴിയില്ല. അത് കൊണ്ട് എത്രയും പെട്ടെന്ന് ജനം അർഹിച്ച നായകനെ ഈ നാടിന്‍റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുക എന്നത് മാത്രമാണ് കോൺഗ്രസ്‌ പാർട്ടിക്ക് മുന്നിലുള്ള വഴി. അവനവനെ ജയിപ്പിച്ച ജനതയുടെ താത്പര്യത്തിനപ്പുറം, സ്വന്തം രാഷ്ട്രീയ ഭാവി കുറുക്ക് വഴിയിലൂടെ നില നിർത്താൻ കോൺഗ്രസ്‌ എംഎൽഎ മാർ മുന്നോട്ട് വന്നാൽ ജനം എല്ലാം വരവ് വെക്കും. വീണു കിടക്കുന്ന, ഇടത് പക്ഷത്ത് നിന്ന് ആ കാര്യത്തിൽ കോൺഗ്രസ്‌ പാർട്ടിക്ക് ഏറെ പഠിക്കാനുമുണ്ടെന്ന് മറ്റൊരു പോസ്റ്റിൽ റാഷിദ് കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാജയം അപ്രതീക്ഷിതമാണെന്ന് ഇ പി ജയരാജൻ; 'കോൺഗ്രസ്‌ മുഖ്യമന്ത്രിയെ തേടി നടക്കുകയാണ്, 102 സീറ്റ്‌ നേടിയിട്ടും കണ്ടെത്താനാകുന്നില്ല'
കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ 2 ബൈക്കും 3 കാറും ഇടിച്ചു തെറിപ്പിച്ചു, അപകടത്തിൽ ഒരു മരണം, നിരവധി പേർക്ക് പരിക്ക്