ജനങ്ങളോട് നല്ല രീതീയിൽ പൊലീസ് ഇടപെടണം; പൊലിസിന്റെ സൽപേരും യശസ്സും ഉയർത്തണം-മുഖ്യമന്ത്രി പിണറായി വിജയൻ

Web Desk   | Asianet News
Published : Apr 13, 2022, 09:34 AM IST
ജനങ്ങളോട് നല്ല രീതീയിൽ പൊലീസ് ഇടപെടണം; പൊലിസിന്റെ സൽപേരും യശസ്സും ഉയർത്തണം-മുഖ്യമന്ത്രി പിണറായി വിജയൻ

Synopsis

പൊലീസിന്റെ സമീപന രീതിയിൽ വ്യത്യാസം ഈ കാലത്ത് വന്നിട്ടുണ്ട്. പൊലീസിനോടുള്ള ഭീതി ജനങ്ങൾക്ക് മാറാൻ ദുരന്തകാലത്തെ സേവനം കാരണമായി എന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: പൊലീസ്(police) ജനങ്ങളോട് (public)നല്ല രീതിയിൽ സമീപിക്കണമെന്ന് മുഖ്യമന്ത്രി (chief minister)പിണറായി വിജയൻ(pinarayi vijayan). ജനങ്ങളെ സഹായിക്കുന്നവർ കൂടിയാകണം പൊലീസ്. ജനങ്ങൾക്ക് പിന്തുണ നൽകണം. 

കുറ്റാന്വേഷണത്തിൽ കേരള പൊലീസ് കൈവരിച്ചിട്ടുളളത് അഭിമാനാർഹമായ നേട്ടമാണ്. പൊലിസിന്റെ സൽപേരും യശസ്സും ഉയർത്തുന്ന രീതിയിലാകണം സേനാംഗങ്ങളുടെ പ്രവർത്തനം. പ്രളയം, കൊവിഡ് കാലങ്ങളിൽ പൊലിസ് നടത്തിയത് അഭിമാനർഹമായ പ്രവർത്തനം ആയിരുന്നു. അന്ന് ജനങ്ങളും പൊലീസിനെ നെഞ്ചേറ്റി . പൊലീസിന്റെ സമീപന രീതിയിൽ വ്യത്യാസം ഈ കാലത്ത് വന്നിട്ടുണ്ട്. 
പൊലീസിനോടുള്ള ഭീതി ജനങ്ങൾക്ക് മാറാൻ ദുരന്തകാലത്തെ സേവനം കാരണമായി എന്നും മുഖ്യമന്ത്രി പറഞ്ഞു. 

പരിശീലനം പൂർത്തിയാക്കിയ 382 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ അഭിവാദ്യം സ്വീകരിച്ചു.

ഗതാഗതനിയമങ്ങള്‍ തുടർച്ചയായി ലംഘിക്കുന്നവർക്ക് ഇനി മുതൽ പൊലീസിൽ നിയമനമില്ല. PSC പരീക്ഷ ജയിച്ചാലും മൂന്നു തവണ
നിയമലംഘനത്തിന് ശിക്ഷിച്ചാൽ ജോലി നൽകില്ല

തിരുവനന്തപുരം: ഗതാഗതനിയമങ്ങള്‍ തുടർച്ചയായി ലംഘിച്ച് ശിക്ഷക്കപ്പെടുന്നവർക്ക് ഇനി മുതൽ പൊലീസിൽ (Police) നിയമനം ലഭിക്കില്ല. പൊലീസ് ഡ്രൈവറായി (Police Driver) യോഗ്യത നേടിയവരിൽ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തിൽ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇന്‍റലിജന്‍സ് (Police Intelegence) റിപ്പോർട്ടിനെ തുടർന്നാണിത്. ഇതിനായുള്ള ചട്ടഭേദഗതിയെ കുറിച്ച് പഠിക്കാൻ ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.

പോലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യത നേടിയാൽ ഉദ്യോഗാർത്ഥിയെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും. ക്രിമിനൽ കേസിൽ പ്രതികളാണെങ്കിൽ നിയമനം നൽകില്ല. പക്ഷെ ഇപ്പോഴത്തെ ചട്ട പ്രകാരം മോട്ടോർ വാഹന നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടാൻ അത് നിയമനത്തിന് തടസ്സമല്ല. 


കഴിഞ്ഞ പൊലീസ് ഡ്രൈവർ തസ്തിയിലേക്ക് യോഗ്യത നേടിയ 59 പേരെ കുറിച്ച് ഇൻറലിജൻസ് അന്വേഷണം നടത്തിയിരുന്നു. ലഭിച്ചത് ഞെട്ടിക്കുന്ന റിപ്പോർട്ട്. ലിസ്റ്റിലെ 39 പേരും ഒന്നിലധികം തവണ മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗത്തിൽ വാഹനമോടിച്ചതിനുമൊക്കെ പിഴയടിച്ചവരാണ്. 

അതായത് പലരും നിരവധി പ്രാവശ്യം ശിക്ഷിക്കപ്പെട്ടവർ. ഇന്‍റലിജന്‍സ് മേധാവിയാണ് ഉദ്യോഗസ്ഥാർത്ഥികളുടെ ഒന്നിലധികമുള്ള നിയമ ലംഘനം ചൂണ്ടികാട്ടിയത്. പക്ഷെ മോട്ടോർവാഹന നിയമ ലംഘനത്തിന് ശിക്ഷിച്ചാൽ നിയമനം നൽകാൻ പാടില്ലെന്ന് കേരള പൊലീസ് നിയമത്തിന്‍റെ ചട്ടത്തിൽ വ്യവസ്ഥയില്ല. അതിനാൽ ശിക്ഷക്കപ്പെട്ട പലർക്കും ഒഴിവുകളുടെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചു. 

ഗതാഗത നിയമ ലംഘനം നടത്തിയാൽ പിടിക്കേണ്ട പൊലീസുകാർ തന്നെ ഇത്തരം നിയമലംഘകരാകുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിപക്ഷം ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം. ഇത്തരത്തിൽ മോട്ടോർ നിയമം മൂന്നിലധികം പ്രാവശ്യം ലംഘിക്കുന്നവക്ക് നിയമനം നൽകരുതെന്ന് ഡിജിപി അനിൽകാന്ത് നിർദ്ദേശിച്ചു. 

ഇത്തരത്തിലുള്ള ചട്ട ഭേദഗതിയാക്കി ശുപാർശ സമർപ്പിക്കാൻ ബറ്റാലിയൻ എഡിജിപി കെ.പത്മകുമാറിന്‍റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. സർക്കാരിനും പിഎസ്എസിക്കും ചട്ടഭേഗതിക്കുള്ള ശുപാർശ സമിതി സമർപ്പിക്കും. ഭേദഗതി സർക്കാർ അംഗീകരിച്ചാൽ ഇനി മുതൽ ഗതാഗതനിയമലംഘകർക്കും പൊലീസിൽ ഡ്രൈവറായി നിയമമുണ്ടാകില്ല.


 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ