തിരുവല്ല സ്പാ ബലാത്സംഗ കേസ്; 'പ്രത്യേക സംഘം അന്വേഷിക്കും, പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും', വ്യക്തമാക്കി പത്തനംതിട്ട എസ്‌പി ആർ ആനന്ദ്

Published : Feb 07, 2026, 05:05 PM IST
pathanamthitta spa rape case

Synopsis

തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ്

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉർമയുടെ ആരോപണം അന്വേഷിക്കും. കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികൾ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. നാലു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവർക്കായുള്ള അന്വേഷണം നടക്കുകയാണ്.

കേസിൽ  അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തിൽ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിൻ,  സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തി എന്നുമാണ് റിപ്പോർട്ട്. സ്പായിലെ സഹപ്രവർത്തകയും ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്നും അതിജീവിത പറയുന്നു. അതേസമയം, ബിസിനസ് എതിരാളികൾ നൽകിയ കൊട്ടേഷൻ ആണ് ക്രിമിനൽ സംഘം നടപ്പാക്കിയതെന്ന് ആണ് സ്പാ ഉടമയുടെ ആരോപണം. 

കേരളം നടുങ്ങിയ ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കൊടും ക്രിമിനലായ മരണ സുബിന്‍ നടത്തിയത് അതിക്രൂര പീഡനമാണ്. സ്പായിലേക്ക് ഇരച്ചു കയറിയെത്തിയ സുബിൻ അമ്പതിനായിരം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. കയ്യിൽ  പണമില്ലെന്ന് പറഞ്ഞതോടെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് നടന്നത് ഓർക്കാൻ പോലും കഴിയില്ലെന്ന് സ്പാ ജീവനക്കാരിയായ അതിജീവിത പറയുന്നു. 

സ്പായിൽ ആ സമയം ഉണ്ടായിരുന്ന കസ്റ്റമറെയും സുബിൻ മർദ്ദിച്ചു. ക്വട്ടേഷൻ കിട്ടിയാണ് താൻ സ്ഥാപനത്തിൽ എത്തിയത് എന്നും സുബിൻ തന്നെ വെളിപ്പെടുത്തിയതായി അതിജീവിത പറഞ്ഞു. അതേസമയം, ബിസിനസ് എതിരാളികൾ നൽകിയ കൊട്ടേഷൻ ആണെന്നും പൊലീസ് എല്ലാത്തിനും ഒത്താശ ചെയ്യുകയാണെന്നും സ്പാ ഉടമ ആരോപിച്ചു. സ്പാ കേസിന് പിന്നിൽ പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആക്ഷേപം ശക്തമായതോടെ ആഭ്യന്തര അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. സ്പാപായിൽ നിത്യ സന്ദർശകരും മാസപ്പടിവാങ്ങുന്വരുനയ പൊലീസുകാര തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് വിവരം. അവരുടെ ബലത്തിലാണ് ക്രിമിനൽ സംഘവും ഗുണ്ട പിരിവിനും മറ്റുമായി ഇറങ്ങുന്നത് എന്നാണ് ആക്ഷേപം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആറ്റുകാൽ പൊങ്കാല; ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ അവലോകനയോഗം
സതീശൻ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാത്തതിൽ വിശദീകരണം, കാരണം ഫുഡ് പോയ്സൺ എന്ന് കെഎസ്‍യു പ്രസിഡന്‍റ്; വാർത്തകൾക്കെതിരെ വിമർശനം