തിരുവനന്തപുരം എയർപോർട്ടിൽ പാർക്കിങ് നിരക്കുകൾ പരിഷ്കരിച്ചു; ഇരുചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ ഇനി പുതിയ നിരക്ക്

Published : May 15, 2025, 04:32 PM IST
തിരുവനന്തപുരം എയർപോർട്ടിൽ പാർക്കിങ് നിരക്കുകൾ പരിഷ്കരിച്ചു; ഇരുചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ ഇനി പുതിയ നിരക്ക്

Synopsis

15ന് പുലർച്ചെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞതായി അധികൃതർ അറിയിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു. മേയ് 15ന് പുലർച്ചെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും ആദ്യത്തെ പത്ത് മിനിറ്റ് മാത്രമാണ് സൗജന്യ പാർക്കിങ് അനുവദിക്കുകയ എന്നാൽ ഓട്ടോറിക്ഷകൾക്കും ടാക്സി കാറുകൾക്കും സൗജന്യ പാർക്കിങ് സമയം അനുവദിക്കില്ല.

പുതിയ നിരക്കുകൾ ഇങ്ങനെ:

  • ഇരുചക്ര വാഹനങ്ങൾ - ആദ്യത്തെ 10 മിനിറ്റ് സൗജന്യം, രണ്ട് മണിക്കൂർ വരെ 20 രൂപ, 12 മണിക്കൂർ വരെ 100 രൂപ, 24 മണിക്കൂർ വരെ 150 രൂപ
  • ഓട്ടോറിക്ഷ -  ആദ്യത്തെ പത്ത് മിനിറ്റ് 20 രൂപ, രണ്ട് മണിക്കൂർ വരെ 50 രൂപ, 12 മണിക്കൂർ വരെ 150 രൂപ, 24 മണിക്കൂർ വരെ 200 രൂപ.
  • സ്വകാര്യ കാറുകൾ - ആദ്യത്തെ 10 മിനിറ്റ് സൗജന്യം, രണ്ട് മണിക്കൂർ വരെ 100 രൂപ, 12 മണിക്കൂർ വരെ 250 രൂപ, 24 മണിക്കൂർ വരെ 300 രൂപ
  • കൊമേഴ്സ്യൽ കാറുകൾ - ആദ്യത്തെ 10 മിനിറ്റ് 50 രൂപ, രണ്ട് മണിക്കൂർ വരെ 100 രൂപ, 12 മണിക്കൂർ വരെ 250 രൂപ, 24 മണിക്കൂർ വരെ 300 രൂപ
  • ടെമ്പോ/മിനി ബസ് - ആദ്യത്തെ രണ്ട് മണിക്കൂർ വരെ 200 രൂപ, 12 മണിക്കൂർ വരെ 300 രൂപ, 24 മണിക്കൂർ വരെ 500 രൂപ
  • കോച്ചുകൾ/ട്രക്കുകൾ - ആദ്യത്തെ രണ്ട് മണിക്കൂർ വരെ 300 രൂപ, 12 മണിക്കൂർ വരെ 400 രൂപ, 24 മണിക്കൂർ വരെ 600 രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം