അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് പേർ കസ്റ്റഡിയില്‍

By Web TeamFirst Published Jun 30, 2022, 5:16 PM IST
Highlights

ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം റെയിൽവേ പൊലീസാണ് ഒളിവിൽ കഴിഞ്ഞ പ്രതികളെ കസ്റ്റഡിയിലെടുത്തത്.

തൃശൂർ : ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ചാലക്കുടി സ്വദേശികളായി ജോയ്, സിജോ, പുതുക്കാട് സ്വദേശി സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം റെയിൽവേ പൊലീസാണ് ഒളിവിൽ കഴിഞ്ഞ പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്ന് റെയിൽവെ പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതികള്‍ കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നുമാണ് പരാതി. മദ്യപിച്ച 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നാണ് പെൺകുട്ടിയും കുടുംബവും നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്.

Also Read : തൊടാൻ ശ്രമിച്ചു, അശ്ലീലം പറഞ്ഞു; തൃശ്ശൂരേക്കുള്ള ട്രെയിൻ യാത്രയിൽ അച്ഛനൊപ്പമുള്ള 16-കാരിക്ക് നേരെ അതിക്രമം

റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും ആ സമയത്ത് പൊലീസിനെ അറിയിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. സംഭവത്തിൽ തൃശൂർ റെയിൽവേ പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റിരുന്നു. 

Also Read : കാലിൽ സ്പർശിച്ചു, വീഡിയോ എടുത്തപ്പോൾ ഫോൺ തട്ടിപ്പറിച്ചു, ട്രെയിനിലെ അതിക്രമത്തിൽ കൂടുതൽ വെളിപ്പെടുത്തൽ 

Also Read : പ്രണയബന്ധം പുറത്തറിയാതിരിക്കാൻ സഹോദരിയുടെ ക്വട്ടേഷൻ; 12കാരിയെ കൂട്ട ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി

click me!