ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് ടി പി സെൻകുമാർ, ഇതെല്ലാം അന്നേ പറഞ്ഞതാണെന്ന് പോസ്റ്റ്; ഷോൺ ജോർജിനും പി സി ജോർജിനും പിന്തുണ

Published : Apr 11, 2026, 08:17 AM IST
tp senkumar rajeev chandrasekhar

Synopsis

പി സി ജോര്‍ജിന്‍റെയും ഷോൺ ജോര്‍ജിന്‍റെയും സഭാ വിമര്‍ശനങ്ങളെ പിന്തുണച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. കോർ ഹിന്ദുക്കളെ വിട്ട് ക്രിസ്ത്യൻ ഔട്ട് റീച്ചിന് പോയ കേരളത്തിലെ ബിജെപി നേതൃത്വത്തെ അദ്ദേഹം വിമർശിച്ചു. സമുദായം ലാഭം മാത്രം എടുക്കുകയാണെന്നും ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് അവരെ രക്ഷിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: പി സി ജോര്‍ജിന്‍റെയും ഷോൺ ജോര്‍ജിന്‍റെയും സഭാ വിമര്‍ശനങ്ങളെ പിന്തുണച്ച് മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി പി സെൻകുമാർ. കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ തന്നെ താൻ ഇതെല്ലാം പറഞ്ഞതാണെന്ന് ടി പി സെൻകുമാർ പ്രതികരിച്ചു. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്‍റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളത്തിലെ ബിജെപിയെ എവിടെ എത്തിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.

ഷോൺ ജോർജും പി സി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. വാസ്തവത്തിൽ എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും ആരെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ. എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം. ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവർക്ക് മനസിലാകണം.

അവരുടെ ലാഭത്തിന് വേണ്ടിയാണ്. അതായത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്‍റെ കൈയിൽ നിന്ന് അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസിലാക്കാൻ അവർക്ക് കഴിയണമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവും ഇല്ലാതെയാണ് എന്ന് മനസിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാൽ നന്നെന്നും ടി പി സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഫ്സിആർഎ വിവാദം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് ജാവ്ദേക്കർ, തിരിച്ചടി പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക്
വോട്ട് ചെയ്തോ, വെറും ഒരു രൂപയ്ക്ക് സപ്ലൈകോ പ്രഖ്യാപിച്ച വൻ ഓഫർ ഇന്നും കൂടെ മാത്രം; പുട്ട് പൊടി സ്വന്തമാക്കാം, നിബന്ധനകൾ