വല്ലാത്ത ജാതി മോഷണം! ബൈക്ക് മോഷ്ടിക്കും, ഇതിൽ തുണിക്കടകളിലെത്തി മോഷണം നടത്തും, പെട്രോൾ തീർന്നാൽ വഴിയിലിടും

Published : May 28, 2025, 09:59 PM IST
വല്ലാത്ത ജാതി മോഷണം! ബൈക്ക് മോഷ്ടിക്കും, ഇതിൽ തുണിക്കടകളിലെത്തി മോഷണം നടത്തും, പെട്രോൾ തീർന്നാൽ വഴിയിലിടും

Synopsis

മെയ് 20 മുതൽ 26 വരെ പതിനാലോളം മോഷണമാണ് ഇവർ നടത്തിയത്.

തിരുവനന്തപുരം: തുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ. ബീമാപള്ളി സ്വദേശി മുഹമ്മദ് സെയ്ദ് (20), ബാലരാമപുരം സ്വദേശി മുഹമ്മദ് അമീൻ (18) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 26 ന് പുലർച്ചെ മുക്കോല-ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിനു സമീപം റോയൽ മെൻസ് വെയർ റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് മോഷണ നടത്തിയ സംഭവത്തിലെ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് 14 ഓളം മോഷണ കേസുകൾക്ക് തുമ്പായത്. 

പിടിയിലായ പ്രതികളിൽ ഒരാൾ മുക്കോലയിലെ തുണിക്കടയിലെ മോഷണ കേസിലെ പ്രതിയാണ്. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മെയ് 20 മുതൽ 26 വരെ പതിനാലോളം മോഷണമാണ് ഇവർ നടത്തിയത്. പ്രതികൾ മോഷണത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ നിന്നും ആദ്യം ഇരുചക്ര വാഹനം മോഷ്ടിക്കും ഇതിൽ സഞ്ചരിക്കുന്നതിനിടെ പെട്രോൾ തീർന്നാൽ ഈ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനം മോഷ്ടിച്ച് തുണിക്കടകൾ കേന്ദ്രീകരിച്ച് മാത്രം മോഷണം നടത്തുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച് കിട്ടുന്ന പണം കൊണ്ട് ആർഭാടജീവിതം നയിക്കുകയും തുണിത്തരങ്ങൾ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. മോഷണ കേസിൽ പിടികൂടുന്നത് ആദ്യമാണ്. വിഴിഞ്ഞത്തും ബാലരാമപുരത്തും 4 കേസുകൾ വീതം ഉണ്ട്. കൂടാതെ, പാറശ്ശാല, തമിഴ്നാട് കളിയിക്കാവിള സ്റ്റേഷനുകളിൽ മോഷണത്തിന് കേസുണ്ട്. ഇവര്‍ മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവില്‍ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ന്യൂനപക്ഷ സംരക്ഷണം ഇടതു നയം'; സമസ്ത വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, 'തലയുയർത്തി ജീവിക്കാനാകണം'
പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി