തമിഴ്‌നാട്ടിൽ വിജയ്‍യുടെ നേതൃത്വത്തിലുള്ള ടിവികെ - കോൺഗ്രസ് സഖ്യത്തിന് പേരായി; 'സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്'

Published : Sep 09, 2026, 06:36 PM IST
tvk congress alliance

Synopsis

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് 'മതേതര സാമൂഹികനീതി വിജയ സഖ്യം' എന്ന് പേരിട്ടു. കോൺഗ്രസ്, വിസികെ, എംഡിഎംകെ, മുസ്ലീം ലീഗ് തുടങ്ങിയ പ്രമുഖ കക്ഷികൾ ഈ സഖ്യത്തിൻ്റെ ഭാഗമാണ്. ചെന്നൈയിൽ നടന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് മുന്നണിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ മുന്നണിക്ക് 'മതേതര സാമൂഹികനീതി വിജയ (വെട്രി) സഖ്യം' (സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്) എന്ന് പേരിട്ടു. ചെന്നൈ പനൈയൂരിലെ ടിവികെ ആസ്ഥാനത്ത് നടന്ന സഖ്യകക്ഷി നേതാക്കളുടെ നിർണായക യോഗത്തിലാണ് മുന്നണിയുടെ ഔദ്യോഗിക നാമം പ്രഖ്യാപിച്ചത്. സഖ്യത്തിന്റെ പേരിലും ‘വെട്രി' ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് ആണ് സഖ്യത്തിന്‍റെ ചെയർമാൻ. ടിവികെയും കോൺഗ്രസും അടക്കം അഞ്ച് പാർട്ടികൾ ആണ് സഖ്യത്തിൽ ഉള്ളത്.

വിജയ്, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, എംഡിഎംകെ അധ്യക്ഷൻ വൈക്കോ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന്‍റെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച നടന്ന യോഗത്തിൽ കോൺഗ്രസ്, വിസികെ, എംഡിഎംകെ, മുസ്ലീം ലീഗ് എന്നീ പ്രമുഖ കക്ഷികളുടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ മാണിക്കം ടാഗോർ, തരംഗൈ കത്ബർട്ട്, പ്രവീൺ ചക്രവർത്തി എന്നിവരും വിസികെ നേതാക്കളായ തോൽ തിരുമാവളവൻ, വന്നി അരശ്, രവികുമാർ, ചിന്തനൈ ശെൽവൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

എംഡിഎംകെ നേതാക്കളായ വൈക്കോ, ദുരൈ വൈക്കോ, മുസ്ലീം ലീഗ് നേതാക്കളായ കെ എം ഖാദർ മൊയ്തീൻ, ഷാജഹാൻ എന്നിവരും ചർച്ചയിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനാണ് പുതിയ സഖ്യം ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചതിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ പ്രധാന യോഗമാണ് നടന്നത്. സഖ്യത്തിന്‍റെ ഘടന ഔദ്യോഗികമായി ക്രമീകരിക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെപിസിസി കടുപ്പിച്ചതോടെ വഴങ്ങി രമ്യ ഹരിദാസ്,`താൻ അച്ചടക്കമുള്ള പാർട്ടിക്കാരി'; ഹസ്സൻ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകി
33,120 അങ്കണവാടികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും, കുട്ടികളുടെ ആരോഗ്യസംരക്ഷണം സര്‍ക്കാരിന്‍റെ മുഖ്യപരിഗണനയെന്ന് മന്ത്രി ബിന്ദു കൃഷ്ണ