
തിരുവനന്തപുരം: കള്ളക്കടത്തിന് ബാലഭാസ്ക്കറിന്‍റെ പണം ഉപയോഗിച്ചിട്ടില്ലെന്ന് ബാലഭാസ്ക്കറിന്‍റെ സുഹൃത്തും സ്വർണ്ണക്കടത്തുകേസിലെ പ്രതിയുമായ വിഷ്ണുവിന്‍റെ മൊഴി. ബാലഭാസ്ക്കറിന്‍റെ മരണശേഷം മറ്റ് ചില പരിചയക്കാരുമായി ചേർന്നാണ് സ്വർണ്ണക്കടത്തിന് പണം കണ്ടെത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിൽ വിഷ്ണുവിന്‍റെ മൊഴി.
ബാലഭാസ്ക്കറിന്‍റെ പണം സുഹൃത്തും ഫിനാൻസ് മാനേജറുമായ വിഷ്ണു കൈവശപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. കള്ളക്കടത്ത് തുടങ്ങാൻ വിഷ്ണുവിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് ക്രൈം ബ്രാഞ്ചിനും സംശയമുണ്ടായിരുന്നു. എന്നാൽ ബിസിനസ് തുടങ്ങാൻ ബാലഭാസ്ക്കർ സഹായിച്ചിരുന്നു, പക്ഷം പണം തിരികെ നൽകിയെന്നാണ് വിഷ്ണു ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്.
സ്വർണ്ണക്കടത്ത് തുടങ്ങിയത് ബാലഭാസക്കറിന്‍റെ മരണ ശേഷമാണ് . 2008 മുതൽ ദുബായിൽ വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്ക് വരാറുണ്ടായിരുന്നു. ഇവിടെ വച്ച് പരിചയപ്പെട്ട നിസാം, സത്താർ ഷാജി, അഡ്വ ബിജു മോഹൻ എന്നിവരുമായി ചേർന്നാണ് സ്വർണ്ണക്കടത്തിന് പണം കണ്ടെത്തിയത്. ബാലഭാസ്ക്കറിന്‍റെ പണം സ്വർണക്കടത്തിനായി ഉപയോഗിച്ചില്ലെന്നാണ് കാക്കനാട് ജയിൽ വച്ച് നടന്ന ചോദ്യം ചെയ്യലിൽ വിഷ്ണു ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam