തിരുവല്ലയിൽ വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു

By Web TeamFirst Published Aug 28, 2022, 3:33 PM IST
Highlights

അമ്മിണിയെ കുത്തിയ സജിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം പിതാവിനെ കൊന്ന കേസിൽ 16 വര്‍ഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് പ്രതി സജി.

പത്തനംതിട്ട: തിരുവല്ല കാരയ്ക്കലിൽ സ്ത്രീയെ കുത്തിപരിക്കേൽപ്പിച്ചു. കാരയ്ക്ക്ൽ സ്വദേശി അമ്മിണിയ്ക്കാണ് കുത്തേറ്റത്. 68 വയസ്സായിരുന്നു. അമ്മിണിയെ കുത്തിയ സജിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം പിതാവിനെ കൊന്ന കേസിൽ 16 വര്‍ഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് പ്രതി സജി. വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അമ്മിണിയെ കുത്തിയത് എന്നാണ് വിവരം. പരിക്കേറ്റ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നെട്ടൂരിലെ കൊലപാതകത്തിന്റെ സിസിടിടി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : യുവാവിനെ തലയ്ക്കടിച്ച് കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് എറണാകുളം നെട്ടൂരിലെ ജനങ്ങൾ. പാലക്കാട് പിരിയാരി സ്വദേശി അജയ് ആണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചായിരുന്നു ഇരുപത്തഞ്ചുകാരനായ അജയിനെ സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിന്‍റെ ഭാര്യയോട് അജയ്ക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മരണം ഉറപ്പാക്കുന്നത് വരെ അജയെ സുരേഷ് മർദ്ദിക്കുന്നത് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 

രാത്രി ഒരു മണിയോടെയായിരുന്നു ക്രൂര കൊലപാതകമുണ്ടായത്. പാലക്കാട് പുതുശ്ശേരി സ്വദേശിയായ പ്രതി സുരേഷിന്‍റെ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയാണ് ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ട അജയിന് ഈ യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിനെ എതിർത്തിരുന്ന സുരേഷ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി നെട്ടൂരിനെ ഹോട്ടലിൽ മുറിയെടുത്തു. ഭാര്യയെ ഇവിടേക്ക് കൊണ്ടുവന്ന ശേഷം പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനെന്ന വ്യാജേന അജയിനെ പാലക്കാട് നിന്ന് വിളിച്ചുവരുത്തി. അജയ് ഹോട്ടലിൽ എത്തുന്ന സമയം ഭാര്യയെ തന്ത്രപൂർവം ഹോട്ടലിൽ നിന്ന് മാറ്റി കാറിലിരുത്തി. തുടർന്ന് മുറിയിലെത്തിയ അജയെ പ്രതി സുരേഷ് തുണിയിൽ പൊതിഞ്ഞ് കയ്യിൽ കരുതിയിരുന്ന കാറിന്റെ ചക്രം അഴിക്കുന്ന വീൽ സ്പാനർ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

click me!