
സ്ത്രീകളുടെ കൂട്ടായ്മകള്‍ എല്ലായിടത്തുമുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് തലസ്ഥാനത്തെ ഒരു കൂട്ടം വീട്ടമ്മമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും സൗഹൃദക്കൂട്ടായ്‌മ. ബുള്ളറ്റ് ബൈക്ക് ഓടിച്ചാണ് ഈ കൂട്ടം വ്യത്യസ്‌തരായാത്. സുലക്ഷ്ണ, അപര്‍ണ്ണ, ദിവ്യ, അമല, കവിത, ഷൈനി രാജ്‌കുമാര്‍ എന്നീ ആറുപേരാണ് ബുള്ളറ്റില്‍ നിരത്തു കീഴടക്കിയത്. തലസ്ഥാനത്തെ പെണ്‍പുലികള്‍. കേരളത്തിലെ ആദ്യ വനിത ബുള്ളറ്റ് റൈഡേഴേസ് സംഘമാണ് ഇവര്‍.
18കാരിയായ കോളേജ് കുമാരി മുതല്‍ നാല്‍പ്പത്തിമൂന്നുകാരിയായ വീട്ടമ്മവരെ കൂട്ടത്തില്‍ ഈ കൂട്ടത്തില്‍. ഹിമാലയന്‍ റോയല്‍ തൊട്ട്, ബുള്ളറ്റ് പ്രേമികളുടെ ഹരമായ 2004 മോഡല്‍ വരെ ഓടിക്കും ഈ ചുണക്കുട്ടികള്‍. അഞ്ച് ബുളളറ്റിന് ഉടമായ, ബുള്ളറ്റ് വുമണ്‍ എന്ന വിളിപ്പേരുള്ള ഷൈനിയാണ് തലൈവി.
ലൈസന്‍സും നല്ല മനക്കട്ടിയും മാത്രം മതി ആര്‍ക്കും സംഘത്തില്‍ ചേരാം. ക്ലബില്‍ 100 പേരെ തികച്ച് ഒരു കലക്കന്‍ ബുളളറ്റ് യാത്ര. അതാണീ പെണ്‍പ്പടയുടെ സ്വപ്നം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam