
ലണ്ടനില്‍ ഒരു മദ്ധ്യവയസ്‌ക്ക് 3.27 ലക്ഷം രൂപ മുടക്കി തന്റെ മുറി ഒരു പ്രത്യേകതരം പെയിന്റ് അടുപ്പിച്ചു. ഇലക്‌ട്രോ സെന്‍സിറ്റിവിറ്റി സിഗ്നലുകളില്‍നിന്ന് രക്ഷപ്പെടാന്‍ ആന്റി റേഡിയേഷന്‍ വിഭാഗത്തില്‍പ്പെട്ട പെയിന്റ് ആണ് അടിച്ചത്. ഒരു ചൈനീസ് ഐ ടി കമ്പനി, ഗര്‍ഭിണികളായ ജീവനക്കാര്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷനായി പ്രത്യേകം തയ്യാറാക്കിയ വൈ-ഫൈ മോഡം ഉപയോഗിച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇത്തരം വാര്‍ത്തകളൊക്കെ ചൂണ്ടിക്കാട്ടുന്നത് വൈ-ഫൈ സിഗ്നലുകളുടെ അപകടാവസ്ഥയെക്കുറിച്ചാണ്. വൈ-ഫൈ നമ്മുടെ ശരീരത്തിന് അത്രത്തോളം ഹാനികരമല്ലെന്നാണ് ഇതു സംബന്ധിച്ച് ഇതുവരെയുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വൈ-ഫൈ അത്ര കുഴപ്പം പിടിച്ച സംഗതിയല്ലെന്ന വാദമാണ് പൊതുവെ മെഡിക്കല്‍ രംഗത്തെ വിദഗ്ദ്ധര്‍ സൂചിപ്പിച്ചിരുന്നത്. ചിലതരം റേഡിയേഷനുകള്‍ ഡിഎന്‍എയെ ബാധിക്കുമ്പോഴാണ് ക്യാന്‍സര്‍ പിടിപെടുന്നത്. വളരെ ശക്തി കുറഞ്ഞ ആര്‍ എഫ് സിഗ്നലുകളാണ് വൈ-ഫൈ റൂട്ടറുകള്‍ പുറപ്പെടുവിക്കുന്നത്. അതുകൊണ്ടുതന്നെ ഡിഎന്‍എ ഘടന വ്യത്യാസപ്പെടുത്തി വൈ-ഫൈ സിഗ്നലുകള്‍ ക്യാന്‍സര്‍ ഉണ്ടാക്കില്ലെന്നാണ് പറയുന്നത്. ഒരു മൈക്രോ വേവ് ഓവന്റെ സിഗ്നലുകളെ അപേക്ഷിച്ച് ഒരു ലക്ഷം ഇരട്ടി ശക്തി കുറവായിരിക്കും വൈ-ഫൈ സിഗ്നലുകള്‍ക്ക്. എന്നാല്‍ വ്യാപകമായ വൈ-ഫൈ ഉപയോഗം നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ പറയുന്നത്. വൈ-ഫൈ റൂട്ടറുകള്‍ പുറപ്പെടുവിക്കുന്ന ആര്‍ എഫ് തരംഗങ്ങള്‍ മൂലം ക്യാന്‍സര്‍ സാധ്യത പൂര്‍ണമായും തള്ളാനാകില്ലെന്നാണ് പഠനം പറയുന്നത്. ക്യാന്‍സറിന് കാരണമാകുന്ന 250 സംഗതികളില്‍ ആര്‍ എഫ് - ഇംഎംഎഫ് സിഗ്നലുകളും ഇടംനേടിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് പറയുന്നത്. കോഫി, അച്ചാറുകള്‍ എന്നിവയും ക്യാന്‍സറിന് കാരണമാകുമെന്ന് ഈ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു
അതേസമയം ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്‍റെ പുതിയ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നത് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ ഇതുവരെയും ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ വൈ-ഫൈ സിഗ്നല്‍ ഹാനികരമാണെന്ന് എവിടെയും കണ്ടെത്തുകയോ തെളിയിക്കുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ടുതന്നെ വൈ-ഫൈ സിഗ്നലുകളെക്കുറിച്ചുള്ള വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്.
എന്നാല്‍ കുഞ്ഞുങ്ങളിലും, ഗര്‍ഭിണികളിലും ഇതുസംബന്ധിച്ച പഠനം നടത്തിയിട്ടില്ല എന്നതുകൊണ്ടുതന്നെ വൈ-ഫൈ സിഗ്നലുകള്‍ ഹാനികരമല്ലെന്ന് ഉറപ്പിക്കാന്‍ വരട്ടെയെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി മൊബൈല്‍ റേഡിയേഷനും മറ്റുചില റേഡിയേഷനുകളും മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈ-ഫൈ സിഗ്നലുകളെക്കുറിച്ച് കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അനിവാര്യമാണ്. പിന്നീട്, പഠനത്തിലൂടെ വൈ-ഫൈ സിഗ്നലുകള്‍ ഹാനികരമാണെന്ന് തെളിയുകയാണെങ്കില്‍, അതിനെതിരായ പ്രതിരോധം ഇപ്പോള്‍മുതല്‍ തുടങ്ങണം. ദിവസം മുഴുവന്‍ വൈ-ഫൈ സിഗ്നലുകള്‍ക്കൊപ്പം കഴിയുന്ന ഒരാള്‍ രാത്രി, ഉറങ്ങുന്ന സമയം അത് ഓഫാക്കണമെന്നും ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam