കാട്ടാക്കടയിലേക്ക് 381 കോടിയുടെ നിക്ഷേപം: സ്വപ്നങ്ങൾക്ക് നിറമേകി നിക്ഷേപക സംഗമം

Published : May 05, 2023, 10:07 PM IST
കാട്ടാക്കടയിലേക്ക് 381 കോടിയുടെ നിക്ഷേപം:  സ്വപ്നങ്ങൾക്ക് നിറമേകി നിക്ഷേപക സംഗമം

Synopsis

കാട്ടാക്കടയിലേക്ക് 381 കോടിയുടെ നിക്ഷേപം: വഴിതുറന്ന് ഇൻവെസ്റ്റേഴ്സ്  സമ്മിറ്റ്

തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറമേകി നിക്ഷേപക സംഗമം. വിവിധ സംരംഭങ്ങൾക്കായി 381.75 കോടി രൂപയുടെ നിക്ഷേപമാണ്  സാധ്യമായത്. 23 വ്യവസായികൾ ഇതിനായി സന്നദ്ധത അറിയിച്ചു. നിക്ഷേപകരിൽ നിന്നും താല്പര്യപത്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഏറ്റുവാങ്ങി.  നിക്ഷേപകർക്കായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി പങ്കെടുത്തു. സംരംഭങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനോടൊപ്പം നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. സംഗമത്തിൽ പങ്കെടുത്ത നിക്ഷേപകരുടെ സംശയങ്ങൾക്ക് മന്ത്രി മറുപടി നൽകി.

കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ (കെ.ഐ.ഡി.സി), വ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നിക്ഷേപക സംഗമം നടന്നത്.  വിഴിഞ്ഞം തുറമുഖവും ഔട്ടർ റിംഗ് റോഡും യാഥാർത്ഥ്യമാകുന്നതോടെ കാട്ടാക്കട മണ്ഡലത്തിൽ വ്യവസായ സാധ്യതകൾക്ക് മികച്ച അവസരമാണ് ഒരുങ്ങുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു.

മണ്ഡലത്തിൽ നിന്നുള്ള പത്ത് സ്റ്റാർട്ടപ്പ് ആശയങ്ങൾ സംഗമത്തിൽ അവതരിപ്പിച്ചു. ഇതിൽ കറിക്കൂട്ട്, ഇ- ട്രാക്കർ, എസ്‌കെ (ESKAY)എന്നീ സംരംഭങ്ങളെ നിക്ഷേപത്തിനായി തെരഞ്ഞെടുത്തു.  രാജ്യത്തിനകത്തും പുറത്തുനിന്നുമായി   117 വ്യവസായികളാണ് നിക്ഷേപ സംഗമത്തിൽ പങ്കാളികളായത്. വിവിധ സർക്കാർ വകുപ്പുകളുടെയും  പൊതുമേഖല സ്ഥാപനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.

നിക്ഷേപക സംഗമത്തിന്റെ ഭാഗമായി വിവിധ സംരംഭകരുടെ അവതരണം, മണ്ഡലത്തിലെ വ്യവസായ സാധ്യതകളെ കുറിച്ചുള്ള സംവാദം  എന്നിവയും സംഘടിപ്പിച്ചു. നിക്ഷേപകസംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മാറനല്ലൂർ, മലയിൻകീഴ്, കാട്ടാക്കട, വിളപ്പിൽ, പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്,  ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദ്ദീൻ  തുടങ്ങിയവരും പങ്കെടുത്തു

Read more:  300 കിമി. വേഗതയിൽ ബൈക്ക് ഓടിച്ച് വീഡിയോ പകർത്താൻ ശ്രമം, ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യൂട്യൂബർക്ക് ദാരുണാന്ത്യം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്