വാക്ക് തര്‍ക്കത്തിനൊടുവില്‍ അരയില്‍ ഒളിപ്പിച്ച തോക്ക് ചൂണ്ടിത് പ്ലസ് ടു വിദ്യാ‍ർഥിക്ക് നേരെ, നേരിട്ടത് ക്രൂര മര്‍ദ്ദനം; അന്വേഷണവുമായി പൊലീസ്

Published : Apr 19, 2026, 03:11 AM IST
student attacked

Synopsis

കോഴിക്കോട് പൂനൂരില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം പിടിച്ചുമാറ്റാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് നേരെ തോക്കുചൂണ്ടി ആക്രമണം. പൂനൂര്‍ സ്വദേശിയായ മുഹമ്മദ് ദില്‍ഷാനാണ് (18) താമരശ്ശേരിയിലെ സ്ഥാപന ഉടമയായ ബാസില്‍ ലത്തീഫ് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി.

കോഴിക്കോട്: പൂനൂരില്‍ വിദ്യാര്‍ത്ഥിയായ യുവാവിനെ തോക്കുചൂണ്ടി മര്‍ദ്ദിച്ചതായി പരാതി. പൂനൂര്‍ തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദില്‍ഷാ(18)ന് നേരെയാണ് ആക്രമണമുണ്ടായത്. പൂനൂര്‍ ചീനിമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പൂനൂര്‍ ചീനിമുക്കിലെ കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ദില്‍ഷാന്‍. ഇതിനിടയില്‍ സുഹൃത്തുക്കളില്‍ ഒരാളായ ലാമിഷിനെ മറ്റൊരാള്‍ മര്‍ദ്ദിച്ചു.

താന്‍ ഇരുവരെയും പിടിച്ചുമാറ്റിയതായി ദില്‍ഷാന്‍ പറയുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഉണ്ണികുളം ഇയ്യാട് സ്വദേശിയും താമരശ്ശേരിയില്‍ 'ആല്‍ക്കിമിസ്റ്റ്' എന്ന സ്ഥാപനം നടത്തുന്നയാളുമായ ബാസില്‍ ലത്തീഫ് അരയില്‍ സൂക്ഷിച്ച തോക്ക് എടുത്ത് തനിക്ക് നേരെ ചൂണ്ടുകയും ആക്രമിക്കുകയും ചെയ്തതായി ദില്‍ഷാന്‍ പറഞ്ഞു. ആളുകള്‍ കൂടിയതോടെ ഈ സംഘം ഇവിടെ നിന്ന് മാറി. പിന്നീട് കാറില്‍ സുഹൃത്തിനൊപ്പം താമരശ്ശേരി ഓടക്കുന്നുള്ള വര്‍ക്ക്‌ഷോപ്പില്‍ ഒരാളെ കാണാനായി പോയ തന്നെ, താമരശ്ശേരി മിനി ബൈപ്പാസില്‍ വെച്ച് കണ്ട ബാസില്‍ വാഹനത്തിനടുത്തേക്ക് ഓടി വരികയും ആക്രമിക്കുകയുമായിരുന്നെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കാറിന്റെ ഡോര്‍ തുറന്ന് ഇടതു വശത്തെ ചെവിയിലും തലയ്ക്കും ക്രൂരമായി അടിച്ചു. പിന്നീട് വീട്ടില്‍ എത്തി കാര്യം പറയുകയും സഹോദരനൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയുമായിരുന്നു. തോക്ക് ചൂണ്ടി ആക്രമണം നടത്തിയ ബാസിലുമായി തനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലെന്നാണ് ദില്‍ഷാന്‍ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെഎസ്‍യു ജില്ലാ പ്രസിഡന്റ് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് യുവതിയുടെ പരാതി; കേസെടുത്ത് വനിത പൊലീസ്
വീട്ടിൽ കാണുന്നില്ല, നീണ്ട തെരച്ചിലിനൊടുവിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍; പൊലീസില്‍ പരാതി നല്‍കി ബന്ധു