തലസ്ഥാനത്ത് നഗരത്തിലും പരിസരങ്ങളിലുമായി ഓട്ടോ ഓടിക്കും; സോക്സിനുള്ളിൽ നിന്ന് കിട്ടിയത് എംഡിഎംഎ, അറസ്റ്റ്

Published : Sep 30, 2025, 10:31 PM IST
mdma arrest

Synopsis

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ലഹരിവേട്ടയിൽ നിരവധി പേർ അറസ്റ്റിലായി. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

തിരുവനന്തപുരം: എംഡിഎംഎയുമായി ഓട്ടോഡ്രൈവർ അറസ്റ്റിൽ. 27 ഗ്രാം എംഡിഎംഎയുമായി എറണാകുളം പള്ളുരുത്തി സ്വദേശി ഫൈസൽ ( 55) ആണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ ഓട്ടോയിൽ പോകവേയാണ് ഇയാളെ പിടി കൂടിയത്.

സിറ്റിയിലും പരിസരത്തും ഓട്ടോ ഓടിച്ചിരുന്ന ഇയാൾ ധരിച്ചിരുന്ന സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഇയാളുടെ ഓട്ടോയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അതേസമയം, തൃപ്രയാർ തളിക്കുളത്തെ ഫ്ലാറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 33.5ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിലായിരുന്നു. എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം സ്വദേശി വലിയകത്ത് വീട്ടിൽ ഫസീല (33) എന്നിവരെയാണ് പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

അഖിൽ കാട്ടൂർ, മതിലകം പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്. തൃശ്ശൂർ ജില്ലാ പൊലിസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എൻ.ബി ഷൈജു, വലപ്പാട് എസ്ഐ സി.എൻ. എബിൻ, ജിഎസ്ഐ പി.യു.ഉണ്ണി, തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ എസ്ഐ സി.ആർ. പ്രദീപ് , എഎസ് ഐ ലിജു ഇയ്യാനീ, എസ് സിപിഒ സി.കെ.ബിജു, സിപിഒ സുർജിത് സാഗർ, വലപ്പാട് ജിഎസ് സിപിഒ അനൂപ്, സിപിഒ സിജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാളയാർ ചെക്ക് പോസ്റ്റിലും ലഹരിവേട്ട

അതേസമയം വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും 211.4 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. തൃശ്ശൂർ മണത്തല സ്വദേശി ഷമീർ.പി.എസ് എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സി.വി.രാജേഷ് കുമാർ, ശ്രീജി. ബി.ജെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സജീഷ്. കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വന്ത്, സുബിൻ രാജ്.എസ് എന്നിവരും പങ്കെടുത്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍