മേലാറ്റൂരിൽ കിടക്കുന്ന ഹോണ്ട കാർ, പന്തീരാങ്കാവ് ടോളിലൂടെ പോയത്രേ! കാശ് പോയെന്ന് ഡോക്ടർ, ദേശീയ പാത അതോറിറ്റിക്ക് പരാതി

Published : Jun 21, 2026, 01:08 PM IST
pantheerankavu toll plaza

Synopsis

മലപ്പുറം സ്വദേശിയായ ഡോക്ടറുടെ വാഹനം മേലാറ്റൂരില്‍ പാര്‍ക്ക് ചെയ്തിരിക്കെ കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയിലൂടെ കടന്നുപോയതായി കാണിച്ച് ഫാസ്റ്റ്ടാഗില്‍ നിന്ന് പണം ഈടാക്കിയതായി പരാതി. ഈ സമയത്ത് വാഹനം ക്ലിനിക്കിന് സമീപം സുരക്ഷിതമായിരുന്നുവെന്നും അനധികൃതമായി പണം ഈടാക്കിയതിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഡോക്ടർ പറയുന്നു. 

കോഴിക്കോട്: എന്‍ എച്ച് 66 ആറുവരിപ്പാതയിലെ ടോള്‍ പ്ലാസ വഴി കടന്നുപോകാത്ത വാഹനത്തിനും ടോള്‍ ഈടാക്കിയതായി പരാതി. മലപ്പുറം മേലാറ്റൂര്‍ സ്വദേശിയായ ഡോക്ടര്‍ മുഹമ്മദ് ഷമീമാണ് ദേശീയപാതയിലെ പന്തീരാങ്കാവ് ടോള്‍ പ്ലാസക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്‍റെ കെഎല്‍ 53 എസ് 14 92 എന്ന നമ്പറിലുള്ള ഹോണ്ട കാര്‍ കഴിഞ്ഞ 16-ാം തിയ്യതി ഉച്ചയ്ക്ക് 12.45ന് പന്തീരാങ്കാവ് ടോള്‍ പ്ലാസയിലൂടെ കടന്നുപോയെന്നും 130 രൂപ ഫാസ്റ്റ്ടാഗില്‍ നിന്ന് ഈടാക്കിയെന്നും കാണിച്ചുള്ള സന്ദേശം ഫോണില്‍ ലഭിക്കുകയായിരുന്നു.

എന്നാല്‍ ഈ സമയത്ത് തന്‍റെ വാഹനം മേലാറ്റൂരിലെ ക്ലിനിക്കിന് സമീപം സുരക്ഷിതമായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് ഡോ. ഷമീം പറയുന്നു. താന്‍ ആ ദിവസം മറ്റ് യാത്രകള്‍ നടത്തിയിട്ടില്ല, അനധികൃതമായി ടോള്‍ പിരിച്ചതിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റിക്കും ഫാസ്റ്റ്ടാഗ് സേവനം നല്‍കുന്ന ബാങ്കിനും മേലാറ്റൂര്‍ എസ്എച്ച്ഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. സമാനമായ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും സാങ്കേതിക തകരാറാണോ ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പകല്‍ വീടുകള്‍ കണ്ടുവെക്കും, രാത്രി ട്രെയിനില്‍ എത്തും; വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍
സംഭവം 2010 മാര്‍ച്ച് 25 ന് രാത്രി 7.30 ന്, വീട്ടില്‍ കയറി സ്ത്രീക്ക് നേരെ അതിക്രമം, ജാമ്യമെടുത്ത് മുങ്ങിയ പ്രതി ഒന്നരപ്പതിറ്റാണ്ടിന് ശേഷം പിടിയില്‍