വർക്കലയിൽ ബസിൽ ലൈംഗികാതിക്രമം, യുവതി വിട്ടില്ല, പൊലീസെത്തി; കണ്ടക്ടറിനെ കയ്യോടെ പിടികൂടി, ബസും കസ്റ്റഡിയിൽ

Published : Feb 21, 2023, 05:04 PM ISTUpdated : Feb 21, 2023, 09:58 PM IST
വർക്കലയിൽ ബസിൽ ലൈംഗികാതിക്രമം, യുവതി വിട്ടില്ല, പൊലീസെത്തി; കണ്ടക്ടറിനെ കയ്യോടെ പിടികൂടി, ബസും കസ്റ്റഡിയിൽ

Synopsis

ബസ് റൂട്ടിലോടവെയാണ് കണ്ടക്ടർ യുവതിയോട് ലൈംഗികാതിക്രമം കാട്ടാൻ ശ്രമിച്ചത്

തിരുവനന്തപുരം: വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പൊലീസ് പിടിയിലായി. മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കലയിൽ റൂട്ട് സർവീസ് നടത്തുന്ന എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ഇയാൾ. ബസ് റൂട്ടിലോടവെയാണ് കണ്ടക്ടർ യുവതിയോട് ലൈംഗികാതിക്രമം കാട്ടാൻ ശ്രമിച്ചത്.

നഴ്സിംഗ് വിദ്യാർഥിനി നേരിട്ടത് ക്രൂരത, നിർബന്ധിച്ച് മദ്യം നൽകി, കൂട്ട ബലാത്സംഗം; ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു

എന്നാൽ യുവതി ഉടൻ തന്നെ പൊലീസിന് പരാതി നൽകി. ഇതിന് പിന്നാലെയാണ് പൊലീസെത്തി കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്. കണ്ടക്ടർക്കൊപ്പം സ്വകാര്യ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻ മേലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു.

അതേസമയം വര്‍ക്കലയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം ഉണ്ടായി എന്നതാണ്. അമ്മയുടെ കൈയ്ക്ക് വെട്ടേറ്റപ്പോൾ മകനെ വാൻ ഇടിച്ച് കൊലപ്പെടുത്താനാണ് അക്രമി സംഘം ശ്രമിച്ചത്. സംഭവത്തിൽ പ്രതിയടക്കം മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെട്ടൂര്‍ സ്വദേശികളായ റംസീന ബീവി , ഇളയ മകൻ ഷംനാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി ശിഹാബുദ്ധീനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. റംസീന ബീവിയുടെ കൈക്ക് ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശിഹാബുദ്ധീൻ ഓടിച്ച വാനിന്‍റെ അടിയിൽ പെട്ട ഷംനാദ് അത്യാസന്ന നിലയിലാണ്.  ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. വസ്തുവിൽ ഉൾപ്പെടുന്ന കടയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം നടന്നതെന്നാണ് വ്യക്തമാകുന്നത്. സംഭവത്തിൽ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. വർക്കല താഴെവെട്ടൂർ ചുമട് താങ്ങി ജംഗ്ഷന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്