പെരുനാട്ടിൽ കണ്ടത് കടുവ തന്നെയെന്ന് സ്ഥിരീകരണം; വനംവകുപ്പിന്റെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു

Published : Apr 06, 2023, 03:31 PM IST
പെരുനാട്ടിൽ കണ്ടത് കടുവ തന്നെയെന്ന് സ്ഥിരീകരണം; വനംവകുപ്പിന്റെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു

Synopsis

കഴിഞ്ഞ ദിവസം കൊന്ന പശുവിന്റെ ഇറച്ചി തിന്നാൻ എത്തിയപ്പോഴാണ് ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. 

പത്തനംതിട്ട: പെരുനാട്ടിൽ പശുക്കളെ കൊന്നത് കടുവ തന്നെയെന്ന് സ്ഥിരീകരണം. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞു.  കഴിഞ്ഞ ദിവസം കൊന്ന പശുവിന്റെ ഇറച്ചി തിന്നാൻ എത്തിയപ്പോഴാണ് ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. കുറച്ചു ദിവസങ്ങളായി കടുവ ഭീതിയിലാണ് പെരുനാട്ട് നിവാസികൾ.  മടത്തുംമൂഴി കുളത്തുംനീരവിൽ തുടർച്ചയായ ദിവസങ്ങളിൽ രണ്ട് പശുക്കളെയാണ് കടുവ കൊന്നത്. സ്വകാര്യ എസ്റ്റേറ്റുകളിൽ കാട് തെളിക്കാതിരിക്കുന്നതാണ് വനാതിർത്തി കടന്ന് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഞായറാഴ്ച അർധരാത്രിയിൽ കുളത്ത്നീരവ് സ്വദേശി റെജി തോമസിന്റെ ഗർഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.

ആദ്യം കടുവ ഇറങ്ങിയ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കർഷകന്റെ പശുവിനെയും കടുവ പിടിച്ചു. കാർമ്മൽ എഞ്ചിനിയറിങ്ങ് കോളേജിന് സമീപമുള്ള രണ്ട് സ്ഥലങ്ങളും ജനവാസ മേഖലയാണ്. കുട്ടികളടക്കം നിരവധി ആളുകൾ താമസിക്കുന്നിടമാണിത്. 

കാട്ട്പന്നിയും കാട്ടുപോത്തുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവാറുണ്ടെങ്കിലും ജനവാസ മേഖലയിലേക്ക് കടുവ ഇറങ്ങുന്നത് ആദ്യം. വനാതിർത്തിക്കും ജനവാസ മേഖലയ്ക്കും ഇടയിൽ ഏക്കർ കണക്കിന് സ്വകാര്യ റബർ എസ്റ്റേറ്റുകളാണുള്ളത്. ടാപ്പിങ്ങ് നടക്കാത്ത ഇവിടെ കാട് മൂടി കിടക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് കടുവ ഇറങ്ങിയ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചു. ശാസ്ത്രീയമായി കടുവയെ പിടിക്കാനുള്ള നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട് റാന്നി എംഎൽഎ പ്രമോദ് നാരായൺ വനം വകുപ്പ് മന്ത്രിയെ കണ്ടു. 


PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം