കൊരട്ടിയിൽ മദ്യലഹരിയിലുണ്ടായ തർക്കം: അതിഥി തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ

Published : Sep 02, 2026, 12:21 AM IST
handcuffs

Synopsis

തൃശ്ശൂരിലെ കൊരട്ടിയിൽ അസം സ്വദേശിയായ അതിഥി തൊഴിലാളി ഹക്കീം മുണ്ട്രി കഴുത്തറത്ത് കൊല്ലപ്പെട്ടു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്ന സംഭവത്തിൽ, സഹപ്രവർത്തകനായ പിലിമോനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂരിലെ കൊരട്ടിയിൽ അതിഥി തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തി. അസം സ്വദേശിയായ ഹക്കീം മുണ്ട്രി (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനക്കാരനായ പിലിമോനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ഹക്കീം മുണ്ട്രിയും പ്രതിയായ പിലിമോനും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കൊരട്ടി പൊലീസ് പ്രതിയായ പിലിമോനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓണം വാരാഘോഷത്തിനിടെ മാനവീയം വീഥിയിൽ പൊലീസുകാരനെ ഹെൽമെറ്റ് കൊണ്ട് മർദിച്ചു; പ്രതി അറസ്റ്റിൽ
ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന, അതും ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ; പ്രതി പിടിയിൽ