പൊലീസുകാരനെന്ന വ്യാജേന എത്തി ലോട്ടറി തട്ടിപ്പ്; തലസ്ഥാനത്ത് വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടി, പ്രതിക്കായി അന്വേഷണം

Published : Apr 19, 2026, 08:50 PM IST
Lottary fraud

Synopsis

തലസ്ഥാനത്ത് പൊലീസ് എന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടി. തിരുത്തിയ ടിക്കറ്റ് നൽകിയാണ് കല്ലമ്പലം സ്വദേശികളിൽ നിന്ന് പണം തട്ടിയെടുത്തത്. 

തിരുവനന്തപുരം: തലസ്ഥാനത്ത് തിരുത്തിയ ലോട്ടറി നൽകി ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കല്ലമ്പലത്തും പോങ്ങനാടുമാണ് ലോട്ടറി തട്ടിപ്പ് നടന്നതായി പരാതി വന്നത്. കല്ലമ്പലം സ്വദേശികളായ ദിലീപ്, അനിലാൽ എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരിൽ നിന്ന് 5000 രൂപ വീതമാണ് തട്ടിയെടുത്തത്. സാൻട്രാേ കാറിൽ പൊലീസ് എന്ന വ്യാജേനയെത്തിയ ഒരാളാണ് ലോട്ടറി അടിച്ചു എന്നു പറഞ്ഞ് തിരുത്തൽ വരുത്തിയ ടിക്കറ്റ് നൽകി പണം വാങ്ങിയതെന്ന് ഇരുവരും പറഞ്ഞു.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടിടങ്ങളിലും വ്യാജ ടിക്കറ്റ് നൽകി പണം തട്ടിയെടുത്തത്. രണ്ട് പേരിൽ നിന്നും പണം തട്ടിയത് ഒരാളാണെന്നാണ് സംശയം. അനിലാൽ കല്ലമ്പലം പൊലീസിലും, ദിലീപ് കിളിമാനൂർ സ്റ്റേഷനിലും പരാതി നൽകി. 5000 രൂപ അടിച്ച ടിക്കറ്റ് കാണിച്ച് പാതി തുകയും പാതി തുകയ്ക്ക് ലോട്ടറി ടിക്കറ്റുകളും വാങ്ങിയാണ് രണ്ട് സംഭവങ്ങളിലും പ്രതി മുങ്ങിയത്. മൊബൈൽ ഫോണിൽ സ്കാൻ ചെയ്ത് നോക്കാമെങ്കിലും ഇരുവർക്കും സ്മാർട്ട് ഫോൺ ഇല്ലെന്നത് തിരിച്ചടിയായി. പൊലീസ് എന്ന് പറഞ്ഞതോടെ കൂടുതൽ പരിശോധന നടത്തിയില്ലെന്നും ഇവർ പറയുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആ 30 ഇ-ഓട്ടോകൾ മെട്രോയുടേതല്ല; എത്രയും വേഗം നീക്കം ചെയ്യാൻ കർശന നിർദേശവുമായി കൊച്ചി മെട്രോ
വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിൽ ചൊറിച്ചിലും വേദനയും, പിന്നാലെ വിരലിലെ തൊലി പൊളിഞ്ഞതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടർ