തൃപ്രയാർ സ്വദേശി സ്‌മിതയുടെ ആത്മഹത്യ: പൊലീസിൻ്റെ മെല്ലെപ്പോക്കിൽ പ്രതിഷേധവുമായി കുടുംബവും നാട്ടുകാരും

Published : Jun 07, 2026, 09:29 PM IST
Smitha Sunil

Synopsis

തൃപ്രയാറിലെ വസ്ത്രശാലാ ജീവനക്കാരിയായിരുന്ന സ്മിത സുനിലിന്റെ ആത്മഹത്യയിൽ അന്തിക്കാട് പോലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തൊഴിലിടത്തെ പീഡനമാണ് മരണകാരണമെന്ന് കാട്ടി സ്ഥാപന ഉടമകൾക്കും സഹപ്രവർത്തകർക്കുമെതിരെ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ പ്രതിഷേധം ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

തൃശൂര്‍: തൃപ്രയാറിലെ വസ്ത്ര വിപണന കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന അന്തിക്കാട് സ്വദേശി മരവെട്ടിയ്ക്കല്‍ സ്‌മിത സുനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അന്തിക്കാട് പോലീസിന്റെ മെല്ലെപോക്കില്‍ പ്രതിഷേധം ശക്തം. മെയ് 15നാണ് വീടിനോട് ചേര്‍ന്ന ശുചിമുറിയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ സ്മിതയെ കണ്ടെത്തിയത്. സ്മിതയ്ക്ക് തൊഴില്‍ സ്ഥാപനത്തില്‍ നേരിട്ട അവഗണനയും തൊഴില്‍ നിഷേധവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ അന്തിക്കാട് പോലീസിന് പരാതി നല്‍കിയിരുന്നു.

സ്ഥാപന ഉടമകള്‍ക്കും വ്യക്തിഹത്യ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിതകള്‍ക്കും സുപ്പര്‍വൈസര്‍മാർക്കും എതിരെയുമാണ് പരാതി നല്‍കിയത്. എന്നാൽ കേസ് അന്വേഷിക്കാന്‍ അന്തിക്കാട് പോലീസ് തയ്യാറാവുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 25 വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്മിതയുടെ ഭര്‍ത്താവിനെയോ മക്കളെയോ സംഭവശേഷം ഉടമകള്‍ സന്ദര്‍ശിച്ചിരുന്നില്ല. ഇതിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും തീരുമാനിച്ചു.

സ്ഥാപന ഉടമകള്‍ക്കും വ്യക്തിഹത്യ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിതകള്‍ക്കും സുപ്പര്‍വൈസര്‍മാർക്കും എതിരെയുമാണ് പരാതി നല്‍കിയത്. എന്നാൽ കേസ് അന്വേഷിക്കാന്‍ അന്തിക്കാട് പോലീസ് തയ്യാറാവുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 25 വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്മിതയുടെ ഭര്‍ത്താവിനെയോ മക്കളെയോ സംഭവശേഷം ഉടമകള്‍ സന്ദര്‍ശിച്ചിരുന്നില്ല. ഇതിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും തീരുമാനിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാത്രി മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയെന്ന് രഹസ്യ വിവരം; 'അട്ടാണി അനീഷ്' വീണ്ടും കൊച്ചിയിൽ പൊലീസ് പിടിയിൽ
​ആദ്യം കണ്ടത് ​ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികൾ, ​ഥാർ പാർക്ക് ചെയ്തത് ​ഗ്രൗണ്ടിൽ, മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ