വെള്ളത്തിൽ ടാറിട്ടു കുഴിയടയ്ക്കൽ! പഞ്ചായത്ത് ഓഫിസിന് മുന്നിൽ കരാർ കമ്പനിയുടെ 'പണി'; തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

Published : Jul 12, 2025, 10:41 AM IST
tarring road

Synopsis

റാന്നി ഇട്ടിയപ്പാറയിൽ വ്യാഴാഴ്ച പാതിരാത്രി വെള്ളത്തിൽ ടാറും മെറ്റലും ഇട്ട് കുഴിയടച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കരാർ കമ്പനി ജോലിക്കാരാണ് രാത്രി പണി നടത്തിയത്. 

റാന്നി: പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയിൽ വെള്ളത്തിൽ ടാറിട്ടു കുഴിയടയ്ക്കൽ. വ്യാഴാഴ്ച പാതിരാത്രി ആയിരുന്നു വെള്ളത്തിൽ ടാറും മെറ്റലും ചേർത്തിട്ടത്. അതുവഴി പോയ കോൺഗ്രസ് പ്രവർത്തകരാണ് ഇത് കണ്ട് ചോദ്യം ചെയ്തതും തടഞ്ഞതും. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെയാണ് കരാർ കമ്പനി ജോലിക്കാർ രാത്രി പണിക്കിറങ്ങിയത്. വെള്ളം വറ്റിച്ച ശേഷമാണ് ടാറിട്ടത് എന്ന് പറഞ്ഞെങ്കിലും പല ടാറിട്ട കുഴികളിലും വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. റാന്നി പഴവങ്ങാടി പഞ്ചായത്ത് ഓഫിസിന് മുൻവശത്ത് ആയിരുന്നു വെള്ളത്തിലെ ടാറിങ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാറും ബൈക്കും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം! കാറും ബൈക്കും ഓട്ടോറിക്ഷയും പിക്കപ്പുമടക്കം ഇടുക്കിയിൽ കണ്ടുകെട്ടിയ 48 വാഹനങ്ങൾ ലേലത്തിന്
രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; കോഴിക്കോട് 24കാരി മരിച്ച നിലയിൽ