ആദ്യം മകളുടെ മരണം, ചിതറയിൽ ജീവനൊടുക്കാൻ ശ്രമിച്ച മുൻ വാർഡ് മെമ്പറും മരിച്ചു; ആത്മഹത്യകുറിപ്പ് കണ്ടെത്തി

Published : Feb 26, 2026, 11:35 PM ISTUpdated : Feb 26, 2026, 11:47 PM IST
chithara suicide

Synopsis

ഇന്ന് ഉച്ചയോടെയാണ് ലക്ഷ്മിയെ വീടിനുളളിലെ തറയിൽ അബോധാവസ്ഥയിലും സിന്ധുവിനെ അടുത്തമുറിയിൽ തൂങ്ങിയ നിലയിലും കണ്ടെത്തിയത്. ലക്ഷ്മിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു.

ചിതറ: കൊല്ലം ചിതറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ മരിച്ചു. വട്ടമുറ്റത്ത് സിപിഎമ്മിന്‍റെ വാർഡ് മെമ്പറായിരുന്ന സിന്ധുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. സിന്ധുവിന്‍റെ മകൾ ലക്ഷ്മി ആദ്യം മരണപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെയാണ് ലക്ഷ്മിയെ വീടിനുളളിലെ തറയിൽ അബോധാവസ്ഥയിലും സിന്ധുവിനെ അടുത്തമുറിയിൽ തൂങ്ങിയ നിലയിലും കണ്ടെത്തിയത്. ലക്ഷ്മിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു.

ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ലക്ഷ്മി ആദ്യം മരണപ്പെട്ടു. പിന്നാലെ രാത്രിയോടെയാണ് ചികിത്സയിലായിരുന്ന സിന്ധുവും മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ലക്ഷ്മിയുടെ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളാണ് സിന്ധു ജീവനൊടുക്കാൻ കാരണമെന്നാണ് നിഗമനം. ഇവരുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോഡ്ജിൽ മിന്നൽ പരിശോധന, യുവാവിന്റെയും യുവതിയുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയടക്കം പിടിയിൽ
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച കൊടിയേറും