നടുറോഡിൽ വണ്ടി നിർത്തിയിറങ്ങി ഗണേഷ് കുമാർ; എത്ര രൂപ മുടക്കിയാണ് റോഡ് പണിഞ്ഞതെന്നറിയാമോ? തകരാർ വരുത്തിയവർക്ക് ശാസന

Published : Feb 14, 2026, 10:06 PM IST
ganesh kumar road

Synopsis

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തന്‍റെ മണ്ഡലമായ പത്തനാപുരത്ത് പുതുതായി നിർമ്മിച്ച റോഡ് തടി കയറ്റുന്നതിനിടെ തകർത്തവരെ പരസ്യമായി ശാസിച്ചു. റോഡ് പൊളിച്ചത് ശരിയാക്കിയിട്ടേ വിടൂ എന്ന് നിലപാടെടുത്ത മന്ത്രിയുടെ നടപടിയുടെ ദൃശ്യങ്ങൾ വൈറലായി

കൊല്ലം: പുതിയ റോഡിൽ തകരാർ വരുത്തിയവരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പരസ്യമായി ശാസിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് പത്തനാപുരം മണ്ഡലത്തിലുൾപ്പെട്ട പുന്നല -അലിമുക്ക് റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയത്. ഈ പുതുപുത്തൻ റോഡിലിട്ട് വാഹനത്തിലേക്ക് തടികയറ്റുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇതുവഴി കടന്നുപോയ മന്ത്രി ഗണേഷ് കുമാർ വണ്ടി നിർത്തിയത്.

തടി കയറ്റി റോഡിന്‍റെ ചില ഭാഗങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. ഇതോടെ മന്ത്രി ദേഷ്യത്തിലായി. തൊഴിലാളികളോടും അവിടെ നിന്നവർക്കും നേരെ ആക്രോശിച്ചു. ഇത് ദ്രോഹം ആണെന്നും ഇവിടെ നിങ്ങൾ തന്നെയല്ലേ താമസിക്കുന്നതെന്നും ചോദിച്ച മന്ത്രി, റോഡ് പൊളിച്ചത് ശരിയാക്കിയിട്ടേ വിടൂ എന്നും നിലപാടെടുത്തു. ഒരു പിണക്കവും ഇതിൽ വേണ്ടെന്നും പറഞ്ഞു. എഞ്ചിനീയറെ വരുത്തി എത്രയും വേഗം റോഡ് ശരിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകി. അതിനുശേഷമാണ് മന്ത്രി.

പത്തനാപുരം കടശ്ശേരിയിലെ വന്യമൃഗ ശല്യം ചർച്ച ചെയ്യുന്നതിനായുള്ള യോഗത്തിനായി പോയതും. ഇവിടേക്ക് പോകും വഴിയാണ് പുതിയ റോഡിൽ തകരാർ വരുത്തിയത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഏതായാലും മന്ത്രിയുടെ പ്രവർത്തിയെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ഇലക്ഷൻ അടുത്തതോടെയുള്ള ഷോ ആണെന്നാണ് ചിലരുടെ വാദം. കെഎസ്ആർടിസി ബസിനു മുന്നിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് നടുറോഡിൽ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ശാസിച്ച് വൈറൽ ആയതുപോലെയുള്ള വെറും 'ഷോ' ആണെന്നും മറ്റു ചിലർ ആക്ഷേപം ഉയർത്തുന്നു. ഇതിനിടെ ഗതാഗത മന്ത്രിയുടെ വാഹനത്തിന്‍റെ മോഡിഫിക്കേഷൻ ചൂണ്ടിക്കാട്ടിയും ചിലർ വിമർശനം ഉയർത്തുന്നുണ്ട്. മന്ത്രിയുടെ വാഹനത്തിൽ എന്ത് കോപ്രായവും ആകാമോ എന്നുവരെയാണ് ചിലരുടെ ചോദ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ആൾക്ക് പരിക്ക്
ആലുവ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച ബാഗ്; തുറന്നപ്പോൾ കണ്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന 10 കിലോ കഞ്ചാവ്