47കാരിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചത് ലക്ഷങ്ങളുടെ സ്വർണം, മൂന്ന് പേർ അറസ്റ്റിൽ, പിടിയിലായവരിൽ ബന്ധുവായ 17കാരനും

Published : Nov 08, 2025, 12:17 PM IST
gold theft arrest

Synopsis

സംഭവത്തില്‍ മോഷണത്തിന് സഹായിച്ച മറ്റൊരു 17 കാരനെയും അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് മാല വില്‍ക്കാന്‍ അബ്ദുല്‍ ഗഫൂറിന് കൈമാറുകയായിരുന്നു.

മലപ്പുറം: വീടിനകത്ത് കയറിസ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വളാഞ്ചേരി പൊലീസ് പിടിയില്‍. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് പേരശ്ശന്നൂര്‍ വി.പി. അബ്ദുല്‍ ഗഫൂര്‍ (47) അറസ്റ്റിലായത്. ആതവനാട് പാറ സ്വദേശിനിയായ 47 കാരിയുടെ വീടിനകത്ത് കയറി കിടപ്പുമുറിയിലെ അലമാരയുടെ പുട്ട് തകര്‍ത്താണ് രണ്ട് പവനോളം വരുന്ന സ്വര്‍ണമാല ബന്ധുവായ 17കാരന്‍ കവര്‍ന്നത്. സംഭവത്തില്‍ മോഷണത്തിന് സഹായിച്ച മറ്റൊരു 17 കാരനെയും അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് മാല വില്‍ക്കാന്‍ അബ്ദുല്‍ ഗഫൂറിന് കൈമാറുകയായിരുന്നു. 

ഗഫൂര്‍ വളാഞ്ചേരി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന യുവതിയുടെ സഹായത്തോടെ ടൗണിലെ ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വില്‍ക്കുകയും തുക കൈമാറുകയും ചെയ്തു. എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂര്‍, എസ്.ഐമാരായ സുരേഷ് കുമാര്‍, ബിജു, സി.പി.ഒമാരായ ബൈജു പീറ്റര്‍, ശൈലേഷ് എന്നി വരാണ് അന്വേഷണ സംഘത്തി ല്‍ ഉണ്ടായിരുന്നത്.മാല വില്‍ക്കാന്‍ സഹായിച്ച യുവതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.

മറ്റൊരു സംഭവത്തിൽ ഓട്ടോറിക്ഷയില്‍ നിന്ന് പതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കുകയായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കില്‍ വീട്ടില്‍ സുമീക്ക്(41) ആണ് പിടിയിലായത്. അഞ്ചുമാവ് എന്ന സ്ഥലത്താണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന എളമനപാടം സ്വദേശി അരവിന്ദന്റെ ഓട്ടോയിലെ ബാറ്ററിയാണ് സുമീക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുട്ടടയിൽ മിന്നിച്ച് വൈഷ്ണ സുരേഷ്; എൽഡിഎഫ് സിറ്റിങ് സീറ്റിൽ അട്ടിമറി ജയം
വിവാദങ്ങളെ കാറ്റിൽപ്പറത്തി മുൻ ഡിജിപി ശ്രീലേഖ, ശാസ്തമം​ഗലത്ത് മിന്നും ജയം