ഏറ്റുമാനൂരിൽ വീട്ടമ്മയുടെ മരണ കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ്; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്, ദൂരുഹത സംശയിച്ച് പൊലീസ്

Published : Oct 09, 2025, 06:31 PM IST
leena death

Synopsis

ലീന ജോസിന്‍റെ മരണത്തിന് കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. ബലം പ്രയോഗിച്ച് മുറിവേൽപ്പിച്ചത് ആകാനുള്ള സാധ്യത ഉണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മ ലീന ജോസിന്‍റെ മരണത്തിന് കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. ബലം പ്രയോഗിച്ച് മുറിവേൽപ്പിച്ചത് ആകാനുള്ള സാധ്യത ഉണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ ലീനയുടെ ഭർത്താവ് ജോസ് ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ജോസ് ചാക്കോയുടെ മൊഴിയിൽ അവ്യക്തത ഉണ്ടെന്ന് പൊലീസ് പറയുന്നു. ലീനയുടെ ഇളയമകൻ തോമസ് ജോസിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ലീന ജോസിന്റെ സംസ്കാരം അല്പസമയത്തിനകം നടക്കും.

തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ലീന ജോസിന് ഇന്നലെ രാത്രിയാണ് വീടിന്റെ പിൻവശത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനകത്ത് അടുക്കളയുടെ ഭാഗത്താണ് മൃതദേഹം കണ്ടത്. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് ഒരു കത്തിയും പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി 12 മണിയോടെ ജോലി കഴിഞ്ഞ് എത്തിയ ലീനയുടെ മൂത്തമകൻ ജെറിൻ തോമസാണ് മൃതദേഹം കണ്ടത്. രണ്ട് മക്കളും ഭർത്താവും ഭർത്താവിന്റെ അച്ഛനുമാണ് വീട്ടിൽ താമസിക്കുന്നത്. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാടും സ്ഥലത്ത് പരിശോധന നടത്തി. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ലീന എന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദൂരുഹത ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം