പുരുഷന്മാർ പള്ളിയിൽ പോയ സമയം നോക്കി അയൽവാസി സാരിയുടുത്ത് സർവ്വേക്ക് വീട്ടിലെത്തി, മാല കവര്‍ന്ന സാക്കിറിനെ കുടുക്കിയത് ടവർ ലൊക്കേഷൻ

Published : Feb 02, 2026, 02:25 AM IST
Kalpakanchery Police arresting the accused Zakir who wore a woman's dress to rob a house in Athavanad Malappuram

Synopsis

സർക്കാർ സർവേയുടെ പേരിൽ വീട്ടിൽ കയറിയ പ്രതിയായ സാക്കിറിനെ മണിക്കൂറുകൾക്കുള്ളിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. മോഷ്ടിച്ച മൂന്ന് പവൻ സ്വർണ്ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.

മലപ്പുറം: ആതവനാട് പൂളമംഗലത്ത് പകൽസമയത്ത് സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതിയെ കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. നഫീസ എന്ന വീട്ടമ്മയുടെ അയൽവാസിയായ പൂളമംഗലം സ്വദേശി സാക്കിർ ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന കവർച്ചയ്ക്ക് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ, വീട്ടിലെ പുരുഷന്മാർ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ സമയം നോക്കിയാണ് സാക്കിർ കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലെത്തിയത്. സാരിയുടുത്ത് സ്ത്രീവേഷം ധരിച്ചെത്തിയ ഇയാൾ സർക്കാരിന്റെ എസ്.ഐ.ആർ ഫോമിലെ വിവരങ്ങൾ അന്വേഷിക്കാനെന്ന വ്യാജേനയാണ് വീട്ടമ്മയെ സമീപിച്ചത്. ആധാർ കാർഡ് എടുക്കാനായി നഫീസ വീടിനകത്തേക്ക് പോയപ്പോൾ പിന്നാലെ ചെന്ന സാക്കിർ ഇവരെ ബലമായി കീഴ്പ്പെടുത്തുകയും ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയും വളയും കവരുകയുമായിരുന്നു.

മോഷണം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ കൽപ്പകഞ്ചേരി പൊലീസ് ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി കൂടിയായ സാക്കിറിലേക്ക് പൊലീസിന്റെ ശ്രദ്ധ എത്തിയത്. റോഡിലൂടെ പോവുകയായിരുന്ന സാക്കിറിനെ പൊലീസ് തന്ത്രപരമായി തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ഒളിപ്പിച്ചുവെച്ച മൂന്ന് പവൻ സ്വർണ്ണാഭരണങ്ങൾ പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. സ്വന്തം അയൽവാസി തന്നെ ഇത്തരത്തിൽ വേഷം മാറി എത്തി മോഷണം നടത്തിയത് നാട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാട്രിമോണിയൽ സൈറ്റിൽ എൻആർഐ വധു, ഡോക്ടറുടെ 37 ലക്ഷം കവർന്ന മൂന്ന് മലയാളികൾ കൊച്ചിയിൽ പിടിയിൽ, പിന്നിൽ ചൈനീസ് മാഫിയ
മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച പ്രതി ഇർഫാൻ ഒളിവിൽ, മൊബൈൽ ഫോൺ സ്വിച്ച് ഓഫ്, സാമ്പത്തിക തർക്കം വധശ്രമത്തിൽ കലാശിച്ചു