മറ്റ് വകുപ്പുകളെ കാത്തുനിൽക്കുന്നില്ല, ഓട വൃത്തിയാക്കാൻ തുടങ്ങിയെന്ന് മേയ‍ർ വി വി രാജേഷ്; മഴക്കാലപൂർവ്വ ശുചീകരണം പുരോഗമിക്കുന്നു

Published : Apr 24, 2026, 02:16 PM IST
vv rajesh corporation

Synopsis

തിരുവനന്തപുരം നഗരത്തിലെ പ്രധാന പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. മേയർ വി വി രാജേഷിന്റെ നേതൃത്വത്തിൽ വഞ്ചിയൂർ-ജനറൽ ആശുപത്രി റോഡിലെ ഓടകളിലെ തടസങ്ങൾ നീക്കം ചെയ്തു. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: നഗരത്തിലെ പ്രധാന പാതകളിൽ മഴക്കാലത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരവുമായി വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്ന് കോര്‍പറേഷൻ മേയര്‍ വി വി രാജേഷ്. വഞ്ചിയൂർ-ജനറൽ ആശുപത്രി റോഡിലെ ഓടകളിലെ തടസങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ഇന്ന് രാവിലെ തുടക്കമായത്. കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് വകുപ്പ്, സ്മാർട്ട് സിറ്റി എന്നിവയുടെ കീഴിലുള്ള റോഡുകളിലെ ഓടകളാണ് കൃത്യമായി വൃത്തിയാക്കാത്തതിനെ തുടർന്ന് മണ്ണും മാലിന്യങ്ങളും നിറഞ്ഞ് മൂടിക്കിടന്നിരുന്നതെന്ന് വി വി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

റോഡരികിലെ വെള്ളം ഓടകളിലേക്ക് ഒഴുകിപ്പോകേണ്ട 'ഓപ്പണിംഗുകൾ' അടഞ്ഞുകിടക്കുന്നതിനാൽ ചെറിയ മഴയിൽ പോലും റോഡിൽ വലിയ രീതിയിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയായിരുന്നു. മറ്റ് വകുപ്പുകൾ നടപടിയെടുക്കുന്നത് കാത്തുനിൽക്കാതെ ശ്രീകണ്ഠേശ്വരം സർക്കിളിലെ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ നേരിട്ട് മണ്ണ് നീക്കം ചെയ്യാൻ ഇറങ്ങുകയായിരുന്നു.

ഓടകളിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് അരികിൽ തന്നെ വെച്ചാൽ അടുത്ത മഴയിൽ വീണ്ടും ഓടയിലേക്ക് ഒലിച്ചിറങ്ങാൻ സാധ്യതയുള്ളതിനാൽ, ഉടനടി വാഹനമെത്തിച്ച് ഈ മണ്ണ് നീക്കം ചെയ്യാനും നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം കണ്ണമ്മൂല വാർഡിൽ നടന്നതിന് സമാനമായി ഇന്നും ശുചീകരണ തൊഴിലാളികൾക്കൊപ്പം വി വി രാജേഷ് വഞ്ചിയൂർ വാർഡിലെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തണുപ്പ് തേടി കിണറിൽ ! നിര്‍മാണത്തിലിരിക്കുന്ന കിണറിന്റെ പടവില്‍ നിന്നും ഭീമന്‍ മൂര്‍ഖനെ പിടികൂടി
ബസ് വൈകി, രണ്ട് തവണ തകരാറിലായി; യാത്രക്കാരന് വൻ തുക നഷ്ടപരിഹാരം നല്‍കാന്‍ വിധി