മിഥുന്റെ കുടുംബത്തിന് ഇനി സ്വന്തം വീട്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നിർമ്മിച്ച വീടിന്റെ താക്കോൽ മന്ത്രിമാർ കൈമാറി

Published : Jan 31, 2026, 07:05 PM IST
Ministers V Sivankutty and KN Balagopal handing over house keys to Midhun's parents in West Kallada

Synopsis

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിനായി ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പടിഞ്ഞാറെ കല്ലടയിൽ നിർമ്മിച്ച വീടിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൈമാറി.  

പടിഞ്ഞാറെ കല്ലട: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് ദാരുണമായി മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് താങ്ങായി കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്. മിഥുന്റെ കുടുംബത്തിനായി പടിഞ്ഞാറെ കല്ലട വെളിന്തറയില്‍ നിര്‍മിച്ച വീടിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി.

വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഈ പദ്ധതി ഏറ്റെടുത്തത്. ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്. 1000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മനോഹരമായ വീടാണ് മിഥുന്റെ മാതാപിതാക്കൾക്കായി നിർമ്മിച്ചത്. ചടങ്ങിൽ സംസാരിക്കവേ, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടി വിശദീകരിച്ചു.

10 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 43 ലക്ഷം വിദ്യാർത്ഥികളിൽ നിന്നും പണം ഈടാക്കാതെയാണ് സർക്കാർ ഈ സുരക്ഷ ഉറപ്പാക്കുന്നത്. മാരകമായ പരിക്കുകൾക്ക് 3 ലക്ഷം രൂപ വരെയും ഒപി ചികിത്സയ്ക്ക് 20,000 രൂപ വരെയും സഹായം ലഭിക്കും. അടുത്ത അധ്യയന വർഷം മുതൽ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ സിലബസ് 25 ശതമാനം കുറയ്ക്കാൻ കരിക്കുലം കമ്മിറ്റി തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. 11-ാം ക്ലാസിലെ പാഠപുസ്തകങ്ങൾ മൂന്നാഴ്ചയ്ക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂൾ തലം മുതൽ കോളേജ് തലം വരെ സൗജന്യ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറാൻ ഒരുങ്ങുകയാണെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണാടിപ്പറമ്പിലെ ബൈക്ക് അപകടം; ബസിലെ ഡാഷ്ക്യാം ദൃശ്യം പുറത്ത്, അപകടം ലോറിയെ മറികടക്കുന്നതിനിടെ
സാരിയുടുത്ത് വീട്ടിലെത്തിയത് സ്ത്രീയല്ല, പുരുഷൻ; മലപ്പുറത്ത് എസ്ഐആർ പരിശോധനയുടെ പേരിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു