വൈക്കത്ത് പുഴയില്‍ ചാടിയത് ചടയമംഗലത്ത് നിന്ന് കാണാതായ പെണ്‍കുട്ടികള്‍; മൃതദേഹങ്ങള്‍ കണ്ടെത്തി

Published : Nov 16, 2020, 05:58 PM ISTUpdated : Nov 16, 2020, 09:01 PM IST
വൈക്കത്ത് പുഴയില്‍ ചാടിയത് ചടയമംഗലത്ത് നിന്ന് കാണാതായ പെണ്‍കുട്ടികള്‍; മൃതദേഹങ്ങള്‍ കണ്ടെത്തി

Synopsis

കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്നു പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. 

അരൂർ: വൈക്കം എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമാണ് മൃതദേഹങ്ങൾ ഇന്നു രാവിലെ കണ്ടെത്തിയത്. ഇടയം അനിവിലാസത്തിൽ അനി ശിവദാസന്റെ മകൾ അമൃത അനി (21), ആയുർ നീറായിക്കോട് അഞ്ജു ഭവനിൽ അശോക് കുമാറിന്റെ മകൾ ആര്യ ജി.അശോക് (21) എന്നിവരാണ് മരിച്ചത്.

ഇവര്‍ കൊല്ലം ചടയമംഗലത്ത് നിന്നു കാണാതായ പെൺകുട്ടികളാണെന്ന് പൊലീസ് ആണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ പതിമൂന്നാം തീയതി രാത്രിയിലാണ് പെണ്‍കുട്ടികള്‍  വൈക്കത്ത് വച്ച്  മൂവാറ്റുപുഴയാറിലേക്ക് ചാടിയത്. ഇന്നലെ മുഴുവൻ അഗ്നിരക്ഷാസേനയുടെ സ്കൂബാടീം പ്രദേശത്ത് മുങ്ങിത്തപ്പിയിട്ടും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.

കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്ന് പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. പൊലീസ്  പാലത്തിന് സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും കണ്ടെത്തി. പിന്നീട് നടന്ന തിരച്ചിലൊടുവിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ
'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും