പേപ്പര്‍ വര്‍ക്കിന് 2000, സൈറ്റ് വിസിറ്റിന് 3000; എല്ലാം ശരിയാക്കിയതിന് ചോദിച്ചത് 10,000; കൈക്കൂലി കേസിൽ കുടുങ്ങി നഗരസഭ വാച്ച്മാൻ

Published : Jan 31, 2026, 01:30 PM IST
bribe case arrest

Synopsis

ആയുർവേദ വെൽനസ് കേന്ദ്രത്തിന് ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനെ വിജിലൻസ് പിടികൂടി. കന്മനം സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇയാൾ നേരത്തെയും പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയിരുന്നു.

മലപ്പുറം: ആയുര്‍വേദ വെല്‍നസ്‌ കേന്ദ്രം ലൈസന്‍സ് നല്‍കിയതിന് 10,000 രൂപ കൈകൂലി വാങ്ങിയ സംഭവത്തില്‍ തിരൂര്‍ നഗരസഭയിലെ താല്‍കാലിക വാച്ച്മാനെ മലപ്പുറം വിജിലന്‍സ് പിടികൂടി. തിരൂര്‍ കന്മനം സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. താല്‍ക്കാലിക വാച്ച്മാനായ ഷിഹാബുദ്ദീനാണ് പിടിയിലായത്. ആയുര്‍വേദ വെല്‍നസ് കേന്ദ്രത്തിന്‍റെ ലൈസന്‍സിന് മൂന്ന് മാസം മുമ്പ് തിരൂര്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു.

പരാതിക്കാരനില്‍നിന്ന് താല്‍ക്കാലിക വാച്ച്മാനായ ഷിഹാബുദ്ദീന്‍ പേപ്പര്‍ വര്‍ക്കിനാണെന്ന് അറിയിച്ച് 2,000 രൂപ വാങ്ങി. തുടര്‍ന്ന് ഷിഹാബുദ്ദീനും നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും കേന്ദ്രം സന്ദര്‍ശിച്ചു. ഇതിനുശേഷം 3,000 രൂപ കൂടി വാങ്ങി. തുടര്‍ന്ന് പരാതിക്കാരന് ലൈസന്‍സ് അനുവദിച്ചു. ലൈസന്‍സ് അനുവദിക്കാന്‍ സഹായിച്ചതിന് വിണ്ടും 10,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൈകൂലി നല്‍കാന്‍ തയാറാകാതിരുന്ന പരാതിക്കാരന്‍ മലപ്പുറം വിജിലന്‍സിന് വിവരം കൈമാറി.

വിജിലന്‍സ് നിര്‍ദേശപ്രകാരം തിരൂര്‍ പയ്യനങ്ങാടി ജങ്ഷന് സമീപം പണം കൈ മാറുന്നതിനിടെ ഷിഹാബുദ്ദീനെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതില്‍ ഹാജരാക്കും. ഡിവൈഎസ്പി എം ഗംഗാധരന്‍, സിഐമാരായ റിയാസ് ചാക്കിരി, റഫീഖ്, സന്ദീപ് കുമാര്‍, എസ്.ഐമാരായ മധുസൂദനന്‍, സതീഷ്, എ.എസ്.ഐമാരായ രത്‌നകുമാരി, വിജയന്‍, സന്തോഷ്, എസ്.സി.പി.ഒ ശ്രീജേഷ്, രാജീവ്, സുബിന്‍, വിക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാളിക്കടവില്‍ യുവതിയെ കെട്ടിത്തൂക്കിയ കേസ്; സുപ്രധാന തെളിവ്, യുവതി സൈക്കോളജിസ്റ്റിന് അയച്ച സന്ദേശം പൊലീസിന് ലഭിച്ചു
ബന്ധുവീട്ടിൽ പോയി തിരിച്ചെത്തിയ യുകെ പ്രവാസി ഞെട്ടി, വാതിൽ കുത്തിപ്പൊളിച്ച നിലയിൽ, ചെന്നിത്തലയിൽ വൻമോഷണം, 25 പവൻ സ്വർണവും ഐപാഡും ലാപ്ടോപ്പും നഷ്ടമായി