ആദ്യ വേനൽ മഴയിൽ തന്നെ പുതിയ ദേശീയപാത മുങ്ങി; മേൽപ്പാലത്തിലെ വിള്ളൽ രാത്രിയിൽ കമ്പനി ടാറിട്ട് അടച്ചതായി ആക്ഷേപം

Published : Feb 24, 2026, 08:37 AM IST
national highway water

Synopsis

ആദ്യ വേനൽ മഴയിൽ കൊല്ലത്തെ പുതിയ ദേശീയപാത വെള്ളക്കെട്ടിൽ മുങ്ങി. കൊട്ടിയം ഭാഗത്ത് സർവീസ് റോഡുകൾ തോടായി മാറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. അശാസ്ത്രീയ നിർമ്മാണവും ഫലപ്രദമല്ലാത്ത ഓടകളുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

കൊല്ലം: മണിക്കൂറുകൾ മാത്രം നീണ്ട ആദ്യ വേനൽ മഴയിൽ തന്നെ പുതിയ ദേശീയപാത വെള്ളക്കെട്ടിൽ മുങ്ങി. കൊട്ടിയം ഭാഗത്ത് ദേശീയപാതയുടെ സർവീസ് റോഡ് വെള്ളം നിറഞ്ഞ് തോടായി. കൊട്ടിയം കിംസ് ആശുപത്രിക്ക് മുന്നിലും പാറക്കുളം ന്യൂ രാജസ്ഥാൻ മാർബിളിന് സമീപവുമാണ് വെള്ളക്കെട്ടുകൾ ബുദ്ധിമുട്ട് സൃഷ്ടിച്ചത്. വാഹനങ്ങൾ പലതും വെള്ളക്കെട്ടിൽ മുങ്ങി. മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന ചാത്തന്നൂർ കൊട്ടിയം പ്രദേശത്ത് ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും എന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ.

എന്നാൽ വെള്ളക്കെട്ടിന് പരിഹാരമുണ്ടായില്ലെന്ന് മാത്രമല്ല കൂടുതൽ രൂക്ഷമാകുന്ന സ്ഥിതിയാണ്. സർവീസ് റോഡിൽ ഓടകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല എന്ന ആക്ഷേപവും നിലവിലുണ്ട്. ഉയരപ്പാതയിലൂടെ ഒഴുകുന്ന വെള്ളം ഇരുവശങ്ങളിലുമായി മൺമതിലിന് താഴേക്ക് വച്ചിരിക്കുന്ന പൈപ്പുകളിലൂടെ സർവീസ് റോഡുകളിലേക്കാണ് ഒഴുക്കുന്നത്. പറക്കുളത്ത് ആർ ഇ വാളിന്‍റെ വിടവുകളിലൂടെയും വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. കൊട്ടിയത്ത് പെട്രോൾ പമ്പിന് സമീപം ആർ ഇ വാളിലൂടെ വെള്ളം റോഡിലേക്ക് ഒഴുകുന്നു.

രണ്ടിടത്തും മേൽപ്പാലത്തിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ശാസ്ത്രീയമായ പഠനം നടത്താതെ വിള്ളലുള്ള സ്ഥലങ്ങൾ കരാർ കമ്പനി രാത്രിയിൽ തന്നെ ടാറിട്ട് അടക്കുകയായിരുന്നു. കളക്ടറും ജനപ്രതിനിധികളും നാട്ടുകാർക്ക് നൽകിയ ഉറപ്പിനെ അവഗണിച്ചായിരുന്നു ഈ നിർമ്മാണം. ചെറിയ മഴയിൽ പോലും വെള്ളക്കെട്ടാവുകയും തകർച്ചയിലാവുകയും ചെയ്യുന്ന അശാസ്ത്രീയ നിർമ്മാണമാണ് ഇവിടെ നടക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം. വെള്ളക്കെട്ടുരൂക്ഷമായതോടെ ഗതാഗതക്കുരുക്കും ശക്തമാവുകയാണ്. മഴയ്ക്ക് മുമ്പ് ഓടകൾ പുനക്രമീകരിച്ച് കൊട്ടിയത്തെ വെള്ളക്കെട്ടിനും ഗതാഗത കുരുക്കിനും പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാത്രി 11 മണിക്ക് പെരുമ്പിലാവിലെ ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി; സുഹൃത്തുക്കളോടൊപ്പമെത്തിയ യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം
22000 രൂപക്ക് രണ്ട് ഫോണുകൾ വാങ്ങി, ​ ക്യൂആർ കോഡ് സ്കാൻ ചെയ്ത് രസീതും കാണിച്ചു, പക്ഷേ...;തട്ടിപ്പിൽ യുവാവ് അറസ്റ്റിൽ