റോഡരികിലെ പുല്ലുകൾക്കിടെ ഒന്നും രണ്ടുമല്ല, ഏഴ് കുപ്പികൾ; 2 ദിനം ഒരു തുള്ളി പോലും കിട്ടില്ല! ഒളിപ്പിച്ച മദ്യം ഇപ്പോൾ എക്സൈസ് ഓഫീസിൽ

Published : Oct 01, 2025, 08:42 PM IST
liquor bottles road

Synopsis

കുറ്റ്യാടിയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഏഴ് കുപ്പി വിദേശമദ്യം കണ്ടെത്തി. കരുനാഗപ്പള്ളിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 95 ലിറ്റർ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഡ്രൈ ഡേകൾ ലക്ഷ്യമിട്ട് അനധികൃതമായി എത്തിച്ച മദ്യമാണ് പിടികൂടിയതെന്നാണ് നിഗമനം.

കോഴിക്കോട്: കുറ്റ്യാടിയിൽ റോഡരികില്‍ സൂക്ഷിച്ച നിലയില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കണ്ടെത്തി. ടൗണിലെ സാംസ്‌കാരിക നിലയത്തിനടുത്തുള്ള റോഡരികില്‍ നിന്നാണ് ലഹരി വിരുദ്ധ പ്രവര്‍ത്തകരും പരിസരവാസികളും ഏഴ് കുപ്പി വിദേശമദ്യം കണ്ടെത്തിയത്. പിന്നീട് ഇത് നാദാപുരത്തെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പിച്ചു. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് മൂന്ന് ദിവസം അവധിയായതിനാല്‍ മാഹിയില്‍ നിന്ന് അനധികൃതമായി എത്തിക്കാന്‍ ശ്രമിച്ച മദ്യം താല്‍ക്കാലികമായി റോഡരികില്‍ സൂക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

മദ്യം കടത്താന്‍ ശ്രമിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. റോഡരികില്‍ ഒളിപ്പിച്ച് കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് തങ്ങള്‍ മദ്യം കണ്ടെത്തിയതെന്ന് ലഹരി വിരുദ്ധ ചെയര്‍മാനും വാര്‍ഡ് മെംബറുമായ ഹാഷിം നമ്പാടന്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ മദ്യം മറിച്ച് വില്‍ക്കാന്‍ മാഹിയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും എത്തിക്കുന്നുണ്ടെന്നും പരിശോധ കര്‍ശനമാക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

അതേസമയം, കരുനാഗപ്പള്ളിയിൽ വീട്ടിലും സ്കൂട്ടറിലുമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച 95 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കുലശേഖരപുരം സ്വദേശി ശ്രീരാജ് (39) ആണ് പിടിയിലായത്. ഡ്രൈ ഡേകൾ ലക്ഷ്യം വച്ച് വൻതോതിൽ മദ്യം ശേഖരിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണ് പ്രതി. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) കെ ജി രഘുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അഭിലാഷ്.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, ഹരിപ്രസാദ്, ഗോപകുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ