പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ വിലസി, കൊല്ലത്ത് പൊലീസിന്റെ കണ്ണിൽ പെട്ടു, വേട്ട അഭിജിത്തിനെ കീഴ്പെടുത്തിയത് സിനിമാ സ്റ്റൈലിൽ

Published : Jul 01, 2026, 02:23 AM IST
Thief arrest

Synopsis

ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് വേട്ട അഭിജിത്തിനെ കൊല്ലം റെയിൽവേ പൊലീസ് പിടികൂടി. തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണ പരമ്പരകൾ തുടരുകയായിരുന്ന പരവൂർ സ്വദേശിയായ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് പണവും ലാപ്ടോപ്പും മൊബൈൽ ഫോണുകളും കണ്ടെടുത്തു.

കൊല്ലം: ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് വേട്ട അഭിജിത്ത് കൊല്ലം റെയിൽവേ പൊലീസിന്റെ പിടിയിൽ. മോഷണക്കേസിൽ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട ശേഷം കവർച്ചാ പരമ്പരകൾ തുടരവേയാണ് പ്രതി കൊല്ലത്ത് പിടിയിലായത്. യാത്രക്കാരനെന്ന വ്യാജേന ടിക്കറ്റ് എടുത്ത് സഞ്ചരിച്ച് മോഷണം നടത്തുന്നതായിരുന്നു പരവൂർ സ്വദേശിയായ പ്രതിയുടെ പ്രധാന രീതി.

കേരളത്തിലും തമിഴ്നാട്ടിലുമായി ട്രയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് പരവൂർ അഭിജിത്ത്. യാത്രക്കാരുടെ ലാപ്പ് ടോപ്പ് അടങ്ങിയ ബാഗുകൾ, മൊബൈൽ ഫോണുകൾ, സ്വർണ്ണാഭരണങ്ങൾ എന്നിവ കവരുന്നതായിരുന്നു വേട്ട അഭിജിത്ത് എന്നറിയപ്പെടുന്ന പ്രതിയുടെ രീതി. തമിഴ്നാട്ടിൽ മോഷണ കുറ്റത്തിന് പിടിയിലായ പ്രതി മെഡിക്കൽ പരിശോധനക്കായി കൊണ്ടു പോകും വഴി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷനും പരിസ്സര പ്രദേശങ്ങളും താവളമാക്കി മോഷണ പരമ്പരകൾ നടത്തി. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ വിലസിയ പ്രതി ഒടുവിൽ കൊല്ലം ഗവൺമെന്റ് റെയിൽവേ പൊലീസിന്റെ കണ്ണിൽപെട്ടു. ഇന്നലെ രാത്രി ട്രയിനിൽ വെച്ച് പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർ അഭിജിത്തിനെ പിടികൂടി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് റെയിൽവേ പൊലീസും യാത്രക്കാരും സിഎം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ശാസ്താംകോട്ട പൊലീസും ചേർന്ന് കീഴ്പ്പെടുത്തിയത്. പ്രതിയെ പിടികൂടുന്നതിനിടെ റെയിൽവേ പൊസുകാരായ അരുൺദേവിനും, രാജേഷ് കുമാറിനും പരിക്കേറ്റു. അഭിജിത്തിൻ്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നും മോഷണമുതലായ 65500 രൂപ, ഒരു ലാപ്പ് ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാത്രി വീട്ടിൽ കയറി യുവതിയുടേയും സുഹൃത്തിന്റേയും വീഡിയോ പകര്‍ത്തി ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി, രണ്ടുപേര്‍ അറസ്റ്റിൽ
ലോഡ്ജിൽ മുറിയെടുത്തത് ഉച്ചയോടെ, ആരും അറിയാതെ പ്രസവിക്കണമെന്ന് കരുതി, കലാശിച്ചത് യുവതിയുടെ മരണത്തിൽ, ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയിൽ