ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയതേ ഉണ്ടായിരുന്നുള്ളൂ, ആനവണ്ടിയിൽ തീയും പുകയും, ഷോർട്ട് സർക്യൂട്ട് എന്ന് നിഗമനം

Published : Apr 10, 2026, 12:33 AM IST
fire and smoke in the elephant carriage

Synopsis

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാരെ ഇറക്കി നിർത്തിയിട്ടിരുന്ന ബസ്സിന് തീപിടിച്ചു. അടുത്ത ട്രിപ്പിനായി തയ്യാറെടുക്കുന്നതിനിടെ എൻജിൻ ഭാഗത്തുനിന്നാണ് തീ പടർന്നത്. 

കൊട്ടാരക്കര: ശാന്തമായിരുന്ന കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയെ നടുക്കി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അപ്രതീക്ഷിത അഗ്നിബാധ. യാത്രക്കാരെ ഇറക്കി ഡിപ്പോയിൽ വിശ്രമിക്കാൻ നിർത്തിയിട്ട ബസ്സിൽ നിന്നാണ് വൻതോതിൽ തീയും പുകയും ഉയർന്നത്. ജനനിബിഡമായ സ്റ്റാൻഡിൽ നടന്ന ഈ സംഭവം നിമിഷങ്ങൾക്കുള്ളിൽ പരിഭ്രാന്തി പരത്തി. പാരിപ്പള്ളിയിലേക്ക് ട്രിപ്പ് പോയി തിരിച്ചെത്തിയ ബസ് സ്റ്റാൻഡിൽ നിർത്തി യാത്രക്കാരെ ഇറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അടുത്ത ട്രിപ്പിനായി 'ഓയൂർ' എന്ന ബോർഡും വെച്ച് ജീവനക്കാർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്ന് തീ ആളിപ്പടർന്നു.

എഞ്ചിനിൽ നിന്ന് ഉയർന്ന കറുത്ത പുക ഡിപ്പോയെ മുഴുവൻ മൂടിയതോടെ യാത്രക്കാർ ചിതറിയോടി. വലിയൊരു പൊട്ടിത്തെറിയുണ്ടാകുമോ എന്ന ഭീതിയിലായിരുന്നു കണ്ടുനിന്നവർ. ജീവനക്കാർ ഉണർന്നു പ്രവർത്തിച്ചതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. സ്റ്റാൻഡിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് ജീവനക്കാർ തന്നെ ആദ്യം തീ അണയ്ക്കാൻ പൊരുതി. പിന്നാലെ അഗ്നിരക്ഷാസേന കുതിച്ചെത്തിയതോടെയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു. എങ്കിലും കൃത്യസമയത്ത് തീ അണയ്ക്കാൻ സാധിച്ചതിനാൽ ബസ്സ് പൂർണ്ണമായും കത്തിയമരുന്ന സാഹചര്യം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നുണ്ടെങ്കിലും സാങ്കേതിക വിഭാഗം വിശദമായ പരിശോധന നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാനെത്തിയ ടി.കെ.​ഗോവിന്ദനും ഭാര്യക്കും കൂവൽ
പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട രേഖയുമായി മണൽ കടത്ത്; മൂന്ന് ലോറികളുമായി യുവാക്കൾ പിടിയിൽ