പൊലീസിന്‍റെ സാന്നിധ്യം അറിഞ്ഞാല്‍ രക്ഷപ്പെടുന്ന പ്രതി, ഒടുവിൽ ഉടുമുണ്ട് ഊരി ഓടി, പൊലീസ് സാഹസികമായി പിടികൂടി

Published : Aug 23, 2023, 09:56 PM IST
പൊലീസിന്‍റെ സാന്നിധ്യം അറിഞ്ഞാല്‍ രക്ഷപ്പെടുന്ന പ്രതി, ഒടുവിൽ ഉടുമുണ്ട് ഊരി ഓടി, പൊലീസ് സാഹസികമായി പിടികൂടി

Synopsis

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇടയ്ക്കിടെ ഒളിത്താവളങ്ങള്‍ മാറ്റി പല സ്ഥലത്തായി താമസിച്ചു വരികയായിരുന്നു പ്രതി

തൃശൂര്‍: ആളൂരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ പൊലീസ് പിടികൂടി. കൊലപാതക ശ്രമത്തിലും, പോക്‌സോ കേസുകളിലും വാറണ്ടുള്ള പ്രതിയായ ആളൂര്‍ പൊരുന്നംകുന്ന് സ്വദേശി തറയില്‍ വീട്ടില്‍ കരുമാടി അരുണിനെയാണ്  (32 ) പുലര്‍ച്ചെ റൂറല്‍ എസ് പി ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദേശത്താല്‍ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷൈജു ടി കെയും ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ സി രതീഷും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് സാഹസികമായി പിടികൂടിയത്. പൊലീസിന്റെ സാന്നിധ്യം അറിഞ്ഞാല്‍ ഓടി രക്ഷപ്പെടുന്ന സ്വഭാവമുള്ള പ്രതിയെ കുറെ നാളുകളായി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇടയ്ക്കിടെ ഒളിത്താവളങ്ങള്‍ മാറ്റി പല സ്ഥലത്തായി താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പുതിയ ഒളിത്താവളം അന്വേഷിച്ചെത്തിയ പൊലീസ് സംഘം സ്ഥലത്ത് നായ്ക്കളുടെ ശല്യമുള്ളതിനാല്‍ ഏറെനേരം പതുങ്ങിയിരുന്ന് തന്ത്രപരമായി താമസസ്ഥലത്തിനുള്ളിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ ഉടുമുണ്ട് ഊരി കൈയില്‍ പിടിച്ച് അപ്രതീക്ഷിതമായി എഴുന്നേറ്റ് ഓടിയ ഇയാളെ രക്ഷപ്പെടും മുമ്പ് പൊലീസ് സംഘം സാഹസികമായാണ് പിടികൂടിയത്. ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയും അതിവേഗ പോക്‌സോ കോടതിയും ഇയാള്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ചരിത്രം കുറിച്ച ചന്ദ്രയാൻ 3! മലയാളക്കരയ്ക്ക് അഭിമാനിക്കാനേറെ, കേരളത്തിൻ്റെ പങ്ക് വിവരിച്ച് മന്ത്രി

ആളൂരിലെ കൂട്ട ബലാത്സംഗ കേസില്‍ മൂന്നുകേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൂടാതെ കൊലപാതകശ്രമം, വാഹനം കത്തിക്കല്‍ അടക്കം ഏഴു കേസുകള്‍ ആളൂര്‍ സ്റ്റേഷനില്‍ ഇയാള്‍ക്കുണ്ട്. ചാലക്കുടി, കൊടകര, ആളൂര്‍, എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര സ്റ്റേഷനുകളിലടക്കം പന്ത്രണ്ടോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അരുണ്‍. സീനിയര്‍ സി പി ഒ പി.കെ. മനോജ്, ഇ എസ് ജീവന്‍, സി പി ഒ കെ.എസ്. ഉമേഷ്, ഐ വി സവീഷ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി
വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു