
തിരുവനന്തപുരം: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ അന്വേഷണം ഊർജിതമാക്കി കഴക്കൂട്ടം പൊലീസ്. പാറക്കരി സ്വദേശികളായ ബിലാൽ, അഫ്‌സൽ, സുൽത്താൻ, യാസിൻ എന്നിവർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. പിന്നാലെ ഇവരുടെ വീടുകൾ ഉൾപ്പടെ നിരീക്ഷണത്തിലാണ്.
ചാന്നങ്കര സ്വദേശിയായ അദീഫ് കബീർ (20), കഴക്കൂട്ടം സ്വദേശി അജിംഷ എന്നിവർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി 9:20 ഓടെ വടക്കുംഭാഗം പാറക്കരി ഭാഗത്ത് നടന്ന ദഫ്‌മുട്ട് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. മുൻവൈരാഗ്യത്തിൻ്റെ പേരിൽ പ്രതികൾ അദീഫിനെയും സുഹൃത്ത് അജിംഷായെയും ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ആയുധംകൊണ്ട് തലയ്ക്ക് കുത്താൻ ശ്രമിച്ചെങ്കിലും അദീഫ് ഒഴിഞ്ഞുമാറിയതിനാൽ നെറ്റിയുടെ മുകളിലായി പരിക്കേറ്റു. തുടർന്ന് അദീഫിനെ ക്രൂരമായി മർദിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഇവരെക്കുറിച്ച് വിവരം ലഭിച്ചതായും കഴക്കൂട്ടം പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam