'1985 മുതലുള്ള പിഴയടക്കണമെന്ന ഉത്തരവ്'; ക്വാറി ഉടമകള്‍ വീണ്ടും സമരത്തിലേക്ക്

Published : Sep 06, 2023, 02:49 PM IST
'1985 മുതലുള്ള പിഴയടക്കണമെന്ന ഉത്തരവ്'; ക്വാറി ഉടമകള്‍ വീണ്ടും സമരത്തിലേക്ക്

Synopsis

ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ക്വാറി ഉടമകള്‍ അറിയിച്ചു.

കോഴിക്കോട്: ഖനനമേഖലയിലെ പിഴ കുടിശ്ശിക അദാലത്തിന്റെ പേരില്‍ ഭീമമായ തുക അടപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് ക്വാറി ഉടമകള്‍ വീണ്ടും സമരത്തിലേക്ക്. 1985 മുതലുള്ള പിഴയടക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവ് അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു.

ക്വാറി നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി ക്വാറിയുടമകള്‍ കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പഠിക്കാനായി ആറംഗം സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ക്വാറികളില്‍ കണക്കിലധികം ഖനനം നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പിഴകുടിശ്ശിക അടക്കാനായി അദാലത്ത് സംഘടിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സമിതി സര്‍ക്കാരിന് നല്‍കി. 2015ന് ശേഷമുള്ള പിഴയടപ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ സമിതിയുടെ നിര്‍ദേശം മുഖവിലക്കെടുക്കാതെ വ്യവസായ വകുപ്പ് വ്യക്തതയില്ലാത്ത ഉത്തരവ് പുറത്തിറക്കിയെന്നാണ് പരാതി. നാല്‍പ്പത് വര്‍ഷം മുമ്പു വരെയുള്ള പിഴ ഈടാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. പാറമട സ്ഥിതി ചെയ്തിരുന്ന ഭൂമിയുടെ നിലവിലെ ഉടമയാണ് പിഴ അടക്കേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റാരോ നടത്തിയ ക്വാറികളുടെ പിഴ കുടിശ്ശിക പോലും ഇപ്പോഴത്തെ ഉടമ അടക്കണമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ക്വാറി ഉടമകള്‍ പറയുന്നു.

പാറമടകള്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് ക്വാറി ഉടമകളുടെ തീരുമാനം. ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ക്വാറി ഉടമകള്‍ അറിയിച്ചു.

  'ഭാരതിൽ' ദേശീയ വികാരം ശക്തമാക്കാൻ ബിജെപി തന്ത്രം, ജി 20യുടെ പ്രതിനിധി കാർഡുകളിലും 'ഭാരത്' 
 

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്